രണ്ട് വർഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി, സഹികെട്ടതോടെ മാധ്യമ പ്രവർത്തക പത്രാധിപരെ കൊന്നു

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (18:07 IST)
മുബൈ: മുംബൈയിൽ പത്രാധിപർ കൊലപ്പെട്ട സഭവത്തിൽ അതേ സ്ഥാനപനത്തിലെ ജൂനിയർ മാധ്യമ പ്രവർത്തകയെ പൊലീസ് പിടികൂടി. ഇന്ത്യൻ അൺബൌണ്ട് എന്ന മാധ്യമസ്ഥാപനത്തിന്റെ എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ സഹപ്രവർത്തക കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
ഭിവണ്ഡിയിലെ പാലത്തിനുതാഴെ നിത്യാനന്ദ് പാണ്ഡേയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു 
 
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാണ്ഡേയുടെ അസിസ്റ്റന്റായിരുന്ന മാധ്യമപ്രവർത്തകയെ പിടികൂടിയത്. നിത്യാനന്ദ് പാണ്ഡേ തന്നെ കഴിഞ്ഞ രണ്ട് വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്നും ഇത് സഹിക്കവയ്യതെയാണ് കൊലപാതകം നടത്തിയത് എന്നും യുവതി പൊലീസിൽ മൊഴി നൽകി. ഉപദ്രവിക്കരുതെന്ന് പല തവണ അപേക്ഷിച്ചിട്ടൂം ചൂഷണം അവസാനിപ്പിക്കാൻ പാണ്ഡേ തയ്യാറായില്ല എന്നും യുവതി പൊലീസിനോട് പറഞ്ഞു 
 
സംഭവദിവസം ഒരു സ്ഥലം കാട്ടിത്തരാം എന്ന് പറഞ്ഞ് യുവതി നിത്യാനന്ദിനെ ഭിവണ്ഡിയിലെ പാലത്തിന് ചുവട്ടിൽ എത്തിക്കുകയായിരുനു. തുടർന്ന് വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിനൽകി ബോധരഹിതനാക്കിയ ശേഷം സ്ഥാപനത്തിലെ പ്രസാദകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സഭയില്‍ മദ്യത്തിന്റെ പേരില്‍ അടി, ബക്കാര്‍ഡിക്ക് വേണ്ടി സര്‍ക്കാര്‍ അഴിമതി നടത്തി, നിയമസഭ ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്

Breaking News: മദ്യകമ്പനിയായ ബക്കാർഡിക്കായി ദ്രുതവേഗ നടപടി; മുഖ്യമന്ത്രി വിവാദത്തിൽ

യുഎസ് ഇറാന്റെ എണ്ണ ഉപരോധം ഭാഗികമായി പിന്‍വലിച്ചു

മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ

നീറ്റിൽ വെട്ടിയ ടെലഗ്രാം പ്ലേസ്റ്റോറിൽ തിരിച്ചെത്തി

അടുത്ത ലേഖനം
Show comments