Publish Date: Tue, 05 Feb 2019 (16:00 IST)
Updated Date: Tue, 05 Feb 2019 (16:06 IST)
യുവതിയെ ബാലാത്സംഗത്തിനിരയാക്കിയ പത്തൊൻപതുകാരിയെ പൊലീസ് പിടികൂടി. രാജ്യ തല സ്ഥാനമായ ഡെൽഹിയിലാണ് സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ പിന്നാമ്പുറ കഥകൾ കേട്ടാൽ അരായാലും അമ്പരന്നുപോകും.
ജോലി ചെയ്യുന്നതിനായാണ് നോർത്ത് ഈസ്റ്റ് സ്വദേശിനിയായ യുവതി ഗുരുഗ്രാമിലെത്തുന്നത്. കുറച്ചുകാലം ജോലി ചെയ്ത് പിന്നീട് സ്വന്തമായി ബിസിനസ് ആരംഭിക്കണം എന്നതായിരുന്നു യുവതിയുടെ ആഗ്രഹം. എന്നാൽ ബിസിനസ് ആരംഭിക്കുന്നതിനായി യുവതിക്ക് തനിച്ച് ആകുമായിരുന്നില്ല. ഇതിനായി ഇവർ ഒരു ബിസിനസ് പങ്കാളിയെ തേടിയിരുന്നു.
ഈ തിരച്ചിലിനിടെയാണ് രോഹിത് എന്ന യുവാവിനെ പരിജയെപ്പെടുന്നത്. എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്നു എന്നാണ് ഇയാൾ യുവതിയോട് പറഞ്ഞിരുന്നത്. ബിസിനസ് സംബന്ധമായ ആവശ്യത്തിന് എന്ന് പറഞ്ഞ് രോഹിത് യുവതിയെ ദില്‍ഷാദ് കോളനിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി രഹുൽ എന്നയാൽക്കൊപ്പം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ രോഹിത് ദൃശ്യങ്ങൾകാട്ടി യുവതിയെ പല തവണ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇരുവരും ചേർന്ന് യുവാതിയെ പലർക്കായി കാഴ്ചവക്കുകയും ചെയ്തു. ഈ സമയങ്ങളിലെല്ലാം ഫ്ലാറ്റിൽ ഉണ്ടായിരുന്ന 19കാരിയും യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
അരയിൽ സെക്സ് ടോയ് കെട്ടിവച്ചാണ് 19കാരി യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ മറ്റുള്ളവർക്കെതിരെ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു എങ്കിലും സുവർഗ രതിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ വ്യക്ത വരുന്നതിനായി പൊലീസ് കാത്തിരിക്കുകയായിരുന്നു.