മക്കളെ കൊലപ്പെടുത്തി ജോലിചെയ്യുന്ന സ്ഥാപനത്തിലെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു, അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത ഇങ്ങനെ

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (15:19 IST)
വാഷിംഗ്ടണ്‍: രണ്ട് മക്കളെയും കൊലപ്പെടുത്തി ജൊലി ചെയ്യുന്ന സ്ഥാപനത്തിന്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ട് അച്ഛബും രണ്ടാനമ്മയും. അമേരിക്കയിലെ ജോർജിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 14കാരിയായ മേരി ക്രോക്കര്‍, 16കാരനായ എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ എന്നിവരെയാണ് പിതാവ് എൽ‌വിനും. രണ്ടാനമ്മയും ചേർന്ന് കൊലപ്പെടുത്തിയത്.
 
കുട്ടികളെ രണ്ട് ദിവസമായി കാണുന്നില്ല എന്ന് അയൽ‌ക്കാർ പരാതി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് എൽ‌വിന്റെ വീട്ടിലെത്തി കാര്യങ്ങൾ ആരാഞ്ഞപ്പോൾ കുട്ടികൾ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയിരിക്കുകയാണ് എന്നാണ് എൽ‌വിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികൾ സൌത്ത് കരോലിനയിൽ എത്തിയിട്ടില്ല എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. 
 
ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൊലീസ് നടത്തിയ തിരച്ചിലിൽ എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ പൂന്തോട്ടത്തില്‍നിന്ന് രണ്ടുകുട്ടികളുടെയും മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എൽ‌വിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊലപ്പെടുത്താൻ ഉണ്ടായ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് ഇറാന്റെ എണ്ണ ഉപരോധം ഭാഗികമായി പിന്‍വലിച്ചു

മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ

നീറ്റിൽ വെട്ടിയ ടെലഗ്രാം പ്ലേസ്റ്റോറിൽ തിരിച്ചെത്തി

കൊച്ചി അങ്കണവാടിയില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയുടെ 20 വയസ്സുള്ള മകന്‍ അറസ്റ്റില്‍

ജീവിതപങ്കാളിയുടെ മരണശേഷം വിവാഹബന്ധം സംബന്ധിച്ച തര്‍ക്കങ്ങളില്‍ കുടുംബ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല: കേരള ഹൈക്കോടതി

അടുത്ത ലേഖനം
Show comments