Webdunia - Bharat's app for daily news and videos

Install App

വർഷങ്ങളായി നടത്തിവന്നിരുന്ന തട്ടിപ്പ് പുറത്തറിയാതിരിക്കാൻ ക്രൂര കൊലപാതകം, 14കാരൻ കൊല്ലപ്പെട്ടതിന് പിന്നിൽ വലിയ തട്ടിപ്പ്

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (20:13 IST)
കൊല്‍ക്കത്ത: ബംഗാളില്‍ 14 വയസുകാരൻ കൊല്ലപ്പെട്ടതിനു പിന്നിൽ വലിയ തട്ടിപ്പ്. അർഷാദ് ഷേഖ് എന്ന 14കാരനെയാണ് ജമാൽ ഷേഖ് എന്ന അയൽ‌വാസി സ്വന്തം കള്ളി വെളിച്ചത്താവാതിരിക്കാൻ  കൊലപ്പെടുത്തിയ. ഇയാൾ പിടിയിലായതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്.
 
കൊല്ലപ്പെട്ട അർഷാദ് ഷേഖിന്റെ പിതാവ് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് പോയതാണ്.  മകന്റെ അർഷാദ് ഷേഖിനെ പിതാവിന് അറിയില്ല എന്ന് നന്നായി റിയാവുന്ന ജമാൽ ഖാൻ അർഷാദിന്റെ പിതാവിനെ ഫോൺ വിളിച്ച് താൻ അർഷാദാണെന്ന് അറിയിക്കുകയായിരുന്നു പണം തട്ടാനുള്ള മാർഗമായാണ് ജമാൽ ഇതിനെ കണ്ടത്.
 
അർഷാദിന്റെ പിതാവിന്റെ കയ്യിൽനിന്നും വർഷങ്ങളോളം ജമാൽ പണം തട്ടി വരികയായിരുന്നു. സ്വന്തം മകൻ എന്നുകരുതി ചോദിച്ച പണം എല്ലാം ഇയാൾ അയച്ചു നൽകുകയും ചെയ്തു. എന്നാൽ അടുത്തിടെ പിതാവ് മാകനെ കാണണം എന്ന് ജമാ‍ലിനോട് ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ തന്റെ കള്ളി പൊളിയുമെന്നു കരുതിയ ജമാൽ മകനായ അർഷാദ് ഷേഖിനെ കൊലപ്പെടുത്തുകയായിരുന്നു. താനാണ് അർഷാദ് എന്ന് വരുത്തിത്തീർക്കാനാണ് കൊലപാതകം നടത്തിയത് എന്ന് പ്രതി സമ്മതിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments