നടക്കുമ്പോൾ ദേഹത്ത് മുട്ടിയതിന് നാലംഗ സംഘം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (14:26 IST)
നടക്കുമ്പോൾ ദേഹത്ത് മുട്ടിയതിന് നാലുപേർ ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയോടെ ഡൽഹിയെ വിജയ്‌വിഹാറിലാണ് സംഭവം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശി 20കാരനായ രവിയാണ് ഗുരുതരമായി കൂത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്.
 
ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് രവി വീട്ടിലേക്ക് മടങ്ങുമ്പോൾ നടക്കുന്നതിനിടയിൽ ദേഹത്ത് മുട്ടി എന്ന് പറഞ്ഞാണ് നാലംഗ സംഘം തർക്കത്തിന് വന്നത്. തർക്കത്തിനിടെ കൂട്ടത്തിലൊരാൾ രവിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. 
 
ഓടിക്കൂടിയ ആളുകൾ രവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു വിലയില്ല; ഒറ്റയ്ക്കു തീരുമാനിച്ച് സതീശൻ, നികുതി ഇളവ് ധനബില്ലിലും

സംസ്ഥാനത്ത് വ്യാപക പവർ കട്ട്; ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

ലഹരി മാഫിയയെ പൂട്ടാന്‍ ഇന്ത്യയിലാദ്യമായി 'ജനജാഗ്രത പോര്‍ട്ടല്‍' ആരംഭിക്കുമെന്ന് മന്ത്രി എം ലിജു

കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് എട്ട് പവന്റെ സ്വര്‍ണ്ണം കാണാതായി, മുന്‍ ഉദ്യോഗസ്ഥനെതിരെ സംശയം

അടുത്ത ലേഖനം
Show comments