സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ടു, സാത്താൻ സേവകരായ രണ്ട് വിദ്യാർത്ഥിനികൾ പിടിയിൽ

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (19:06 IST)
ഫ്ലോറിഡ: സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ട് സ്കൂളിൽ പതുങ്ങിയിരുന്ന രണ്ട് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഫ്ലോറഡയിലെ ബാൾട്ടോ മീഡിയൽ സ്കൂളിലാണ് സംഭവം ഉണ്ടായത്. 11കാരിയും 12കാരിയുമണ് സംഭവത്തിൽ പിടിയിലായത്.
 
സഹപാഠികളെ കൊലപ്പെടുത്തിയ ശേഷം രക്തം കുടിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു വിദ്യാർത്ഥിനികൾ പദ്ധതിയിട്ടിരുന്നത്. സ്കൂളിൽ എത്തിയിരുന്നെങ്കിലും ക്ലാസിൽ കാണാതായി വന്നതോടെ വിദ്യാർത്ഥികൾക്കായി നടത്തിയ തിരച്ചിലിൽ ടൊയ്‌ലറ്റിൽ ആയുധവുമായി പതുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ പൊലിസിൽ വിവരമറിയിച്ചു.
 
ടൊയ്‌ലെറ്റിൽ മറ്റു വിദ്യാർത്ഥികൾ എത്തുമ്പോൾ അവരെ കൊലപ്പെടുത്തിയ ശേഷം രക്തംകുടിച്ച് സ്വയം കുത്തി മരിക്കാൻ തീരുമാനിച്ചുറച്ചാണ് ഇവർ പതുങ്ങിയിരുന്നിരുന്നത്. ഇവരിൽ നിന്നും കത്തികളും പിസ കട്ടറും പൊലീസ് പിടിച്ചെടുത്തു.
 
സാത്താൻ വിശ്വാസികളായ കുട്ടികൾ ക്രൂരമയ ഇതിവൃത്തമുള്ള സിനിമകൾ കണ്ട് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം പ്രവർത്തിക്ക് മുതിർന്നതെന്ന് പൊലീസ് പറയുന്നു. രക്തം കുടിച്ച് ആത്മഹത്യചെയ്ത് നരകത്തിൽ സാത്താനോടൊപ്പം ജീവിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം എന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

പകർച്ചവ്യാധിയിൽ വിറച്ച് കേരളം; 13 ദിവസത്തിനിടെ 41 മരണം

കാവിവത്കരണം സമ്പൂർണം; സർവകലാശാലകളിലെ വിസിമാർ ആർഎസ്എസ് പരിപാടിയിൽ

25 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: 43 കാരൻ പിടിയിൽ

Donald Trump: 'എല്ലാം ഇപ്പോ ശരിയാക്കാം'; കരാറിൽ ഒപ്പുവയ്ക്കും, ഹോർമുസ് തുറക്കുമെന്നും ട്രംപ്

നിപ്പ ഭീതിയില്‍ നിന്ന് മോചനം; രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments