ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായതിന് മാതാപിതാക്കൾ 15കാരിയെ ചുട്ടുകൊന്നു

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:45 IST)
ജയ്പൂർ: ഗ്രമത്തിലെ യുവാവുമായി പ്രണയത്തിലായതിന് 15 കാരിയായ സ്വന്തം മകളെ മാതാപിതാക്കൾ ചേർന്ന് ജീവനോടെ ചുട്ടുകൊന്നു. ജ്യപൂരിൽ പാഗ്രി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. യുവാവുമായുള്ള പ്രണയം നാട്ടുകാർക്കിടയിൽ ചർച്ചയായതാണ് കൊലപാതകം നടത്താൻ മാതാപിതാക്കളെ പ്രേരുപ്പിച്ചത്.
 
തങ്ങളുടെ മകൾ വീട്ടിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തതായി പറഞ്ഞ് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. പരിക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മാനസിക സംഘർഷത്തിലാണ് ആത്മഹത്യ എന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ പെൺകുട്ടിയുടേത് ആത്മഹത്യയല്ല എന്ന് കണ്ടെത്തുകയായിരുന്നു.
 
ഫോറൻസിക് സംഘം സംഭവ സ്ഥാലത്ത് നിന്നും ശേഖരിച്ച തെളിവുകളും മാതാപിതാക്കളുടെ മൊഴിയിലെ വൈരുദ്യവുമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ തങ്ങൾ ചുട്ടുകൊല്ലുകയായിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട്. യുവാവുമായുള്ള പ്രണയത്തെ കുറിച്ച് ഗ്രാമ വാസികൾ മോഷമായി സംസാരിക്കാൻ ആരംഭിച്ചതോടെയാണ് മകളെ കൊലപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചത് എന്നും ഇവർ പൊലീസിനു മൊഴി നൽകി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം

വേളി ബീച്ചില്‍ കൈകള്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ചു

കേരളത്തില്‍ 2.69 കോടി വോട്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

അടുത്ത ലേഖനം
Show comments