IND vs AUS Final Live:പിച്ച് ചതിക്കുമോ? മോദി സ്റ്റേഡിയത്തിലെ പിച്ച് ആരെ തുണക്കും? സാധ്യതകൾ

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (09:34 IST)
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ഖ്യാതിയുള്ള നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഇക്കുറി ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ മത്സരം നടക്കുന്നത്. 1,32,000 പേര്‍ക്ക് ഒന്നിച്ച് കളികാണാനാവുന്ന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ക്രിക്കറ്റിന്റെ ആവേശമെല്ലാം ഒപ്പിയെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരൊറ്റ മത്സരത്തിലും പരാജയപ്പെടാതെയാണ് ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ കുതിപ്പ്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടായിരുന്നു ഓസ്‌ട്രേലിയയുടെ ലോകകപ്പ് ക്യാമ്പയിന് തുടക്കമായത്.
 
ഈ ലോകകപ്പില്‍ നാല് മത്സരങ്ങളായിരുന്നു അഹമ്മദാബാദില്‍ നടന്നത്. ഇതില്‍ 3 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമിനായിരുന്നു വിജയം. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ച ഒരേ ഒരുകളിയില്‍ വിജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 286 റണ്‍സ് നേടിയ ഓസ്‌ട്രേലിയക്ക് ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിച്ചു. ഇവിടെ ലോകകപ്പില്‍ നടന്ന 4 മത്സരങ്ങളിലും സ്‌കോര്‍ 300 കടന്നിരുന്നില്ല. 251 റണ്‍സാണ് ശരാശരി. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 286 റണ്‍സാണ് പിച്ചിലെ ഉയര്‍ന്ന സ്‌കോര്‍.
 
പേസിനെ തുണയ്ക്കുന്ന പിച്ചില്‍ വീണത് 58 വിക്കറ്റുകള്‍. ഇതില്‍ 35 എണ്ണവും സ്വന്തമാക്കിയത് പേസര്‍മാര്‍ തന്നെ. ആദ്യഘട്ടത്തില്‍ മാത്രം സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് പിച്ച്. ലോകകപ്പില്‍ 22 വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയ പിച്ചില്‍ 14 എണ്ണവും സംഭവിച്ചത് ആദ്യ ഇന്നിങ്ങ്‌സിലാണ്. 2011ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതേ സ്‌റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യയ്‌ക്കൊപ്പമായിരുന്നു വിജയം. ഇത്തവണ വിജയം ആവര്‍ത്തിച്ച് ലോകകപ്പില്‍ മുത്തമിടാനാണ് ഇന്ത്യ കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേവിഡ് മില്ലറെ പ്രശംസിച്ചു, ഇൻഫ്ലുവൻസർക്ക് ബലാത്സംഗ ഭീഷണി; സൈബർ അതിക്രമത്തിനെതിരെ പോലീസ് പരാതി നൽകി

അതെന്റെ പിഴവായിരുന്നു, 22 വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിനെതിരെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് സ്റ്റീവ് ബക്‌നര്‍

Sanju Samson : നെറ്റ്സിൽ പ്രത്യേക പരിശീലനം നടത്തി സഞ്ജുവും ഇഷാനും, വീഡിയോ പങ്കുവെച്ച് ഐസിസി

ബാബർ കൊച്ചുകുഞ്ഞല്ലല്ലോ, നൂറിൽ കൂടുതൽ മത്സരങ്ങൾ കളിച്ചുകഴിഞ്ഞു, ബ്രൂക്കിനെ കണ്ട് പഠിക്കു, രൂക്ഷവിമർശനവുമായി അഹമ്മദ് ഷെഹ്സാദ്

ജീവന്മരണപോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി, കുടുംബത്തിൽ അടിയന്തിര സാഹചര്യം , റിങ്കു സിംഗ് നാട്ടിലേക്ക് മടങ്ങി

അടുത്ത ലേഖനം
Show comments