Webdunia - Bharat's app for daily news and videos

Install App

മിച്ചൽ- വില്യംസൺ കൂട്ടുക്കെട്ടിൽ വാംഖഡെ നിശബ്ദമായി, സമ്മർദ്ദം അങ്ങേയറ്റമായിരുന്നുവെന്ന് സമ്മതിച്ച് രോഹിത്തും

Webdunia
വ്യാഴം, 16 നവം‌ബര്‍ 2023 (13:51 IST)
ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടുകയും ന്യൂസിലന്‍ഡ് ഓപ്പണിംഗ് ബാറ്റര്‍മാരെ എളുപ്പത്തില്‍ പവലിയനിലേക്ക് മടക്കുകയും ചെയ്‌തെങ്കിലും ന്യൂസിലന്‍ഡിന്റെ മൂന്നാം വിക്കറ്റ് വീഴുന്നത് വരെ മുംബൈ വാംഖഡെ സ്‌റ്റേഡിയം നിശബ്ദമായിരുന്നു. 2 വിക്കറ്റ് വീണതോടെ ആഘോഷത്തിലേക്ക് മാറിയ ഗ്യാലറി എന്നാല്‍ ഡാരില്‍ മിച്ചല്‍ വില്യംസണ്‍ കൂട്ടുക്കെട്ട് പതിയെ മുന്നേറിയതോടെ പൂര്‍ണ്ണമായും നിശബ്ദമായി മാറി.
 
മത്സരത്തില്‍ 70 റണ്‍സിന് വിജയിക്കാനായെങ്കിലും മത്സരത്തിന്റെ പലഘട്ടങ്ങളിലും സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഈ മൈതാനത്ത് ഞാന്‍ ഒട്ടേറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എത്ര റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഇവിടെ നമുക്ക് ഒരിക്കലും റിലാക്‌സ് ചെയ്യാനാകില്ല. മത്സരം എത്രയും വേഗം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. മത്സരത്തിന്റെ പല ഘട്ടങ്ങളിലും സമ്മര്‍ദ്ദമുണ്ടായിരുന്നു. പരമാവധി ശാന്തമാകാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
 
ഫീല്‍ഡിങ്ങില്‍ പിഴവുകള്‍ വരുത്തിയപ്പോഴും ഞങ്ങള്‍ ശാന്തത കൈവിട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ പല സമയത്തും ക്രിക്കറ്റില്‍ സംഭവിക്കാം. എന്നിരുന്നാലും മത്സരത്തില്‍ വിജയിക്കാനായതില്‍ സന്തോഷമുണ്ട്. ന്യൂസിലന്‍ഡ് ഞങ്ങള്‍ക്ക് കുറച്ചധികം ചാന്‍സുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും അത് മുതലെടുക്കാനായില്ല. മിച്ചലും വില്യസണും അവിസ്മരണീയമായ രീതിയിലാണ് ബാറ്റ് ചെയ്തത്. അതിനാല്‍ ഞങ്ങള്‍ക്ക് ശാന്തരായി തുടരണമായിരുന്നു. പല സമയത്തും ഗ്യാലറിയിലെ ആരാധകരും നിശബ്ദരായിരുന്നു. എന്തെങ്കിലും ചെയ്ത് മത്സരത്തില്‍ തിരിച്ചെത്തണമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനായുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചു. മത്സരത്തില്‍ ഷമിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. മത്സരശേഷം രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments