Webdunia - Bharat's app for daily news and videos

Install App

2007ലെ ലോകകപ്പ് സ്വപ്നം കണ്ടു, പക്ഷേ അപ്പോഴേക്കും എന്നെ പുറത്താക്കി, അനീതിയായിരുന്നു അത്: തുറന്നടിച്ച് ഗാംഗുലി

Webdunia
വെള്ളി, 10 ജൂലൈ 2020 (13:24 IST)
ഒരു പുതിയ ഇന്ത്യൻ ടീമിനെ പടുത്തുയർത്തിയ ഇന്ത്യകണ്ട ഏറ്റവും മികച്ച നായകനായിരുന്നു സൗരവ് ഗാംഗുലി. ഗാംഗുലി കണ്ടെത്തിയ താരങ്ങളാണ് പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളായി വളർന്നത്. ധോണി രാജിവക്കുന്നതോടെ മാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ദാദ യുഗം അവസാനിയ്ക്കു. പക്ഷേ ബിസിസിഐയുടെ അമരത്ത് മറ്റൊരു ദാദ യുഗം ആരംഭിച്ചിട്ടുണ്ട്. ഇത്രയോക്കെ ഇന്ത്യൻ ടീമിനായി മികച്ച സംഭാവനകൾ നൽകിയിട്ടും പെട്ടന്നൊരു ദിവസം ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. ആ കാലത്തെ കുറിച്ച് തുറന്നു സംസാരിയ്ക്കുകയാണ് ഇപ്പോൾ ഗാംഗുലി.
 
2005ൽ ഗ്രെഗ് ചാപ്പൽ ഇന്ത്യൻ കോച്ചായിരുന്ന കാലത്ത് സിംബാബ്‌വെ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഗാംഗുലി ക്യപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. തികഞ്ഞ അനീതിയായിരുന്നു അതെന്ന് ഗാംഗുലി പറയുന്നു. 'എപ്പോഴും നീതി ലഭിക്കില്ലെന്നു എനിക്കറിയാം. പക്ഷേ ആ നടപടി ഒഴിവാക്കാമായിരുന്നു. സിംബാബ്‌വെ പര്യടനത്തില്‍ ജയവുമായാണ് ഇന്ത്യ മടങ്ങിയെത്തിയത് എന്നിട്ടും എങ്കുകൊണ്ട് എന്നെ പുറത്താക്കി.
 
2007ലെ ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുന്നത് താന്‍ സ്വപ്‌നം കണ്ടിരുന്നു. 2003ലെ ലോകകപ്പില്‍ ഞങ്ങള്‍ ഫൈനലില്‍ തോല്‍ക്കുകയാണ് ഉണ്ടായത്. 2007ലെ ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്കു നയിക്കുന്നത് സ്വപ്‌നം കാണാന്‍ എനിക്ക് അവകാശമുണ്ടായിരുന്നു. കാരണം ഇന്ത്യയിലും വിദേശത്തും എനിക്കു കീഴില്‍ അഞ്ചു വര്‍ഷത്തോളമായി മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചിരുന്നത്. അപ്പോഴാണ് അപ്രതീക്ഷിതമായി നായകസ്ഥാനത്തു നിന്നും മാറ്റിയത്.
 
ആദ്യം ഏകദിന ടീമിൽനിന്നും പിന്നീട് ടെസ്റ്റ് ടീമിൽനിന്നും എന്നെ പുറത്താക്കി. എല്ലാത്തിനും പിന്നിൽ ചാപ്പലാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അദ്ദേഹമാണ് ഇതിനെല്ലാം തുടക്കം കുറിച്ചത് മറ്റുള്ളവരും നിരപരാധികളല്ല. ഒരു വിദേശ കോച്ചിന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ അങ്ങനെ  പുറത്താക്കാൻ സാധിക്കില്ല. മുഴുവന്‍ സിസ്റ്റത്തിന്റെയും പിന്തുണയില്ലാതെ ഇതു സാധിക്കില്ലെന്ന് അന്നുതന്നെ മനസ്സിലായിരുന്നു.' ഗംഗുലി പറഞ്ഞു. 2006ൽ ടീമിൽ തിരികെയെത്തിയ ഗാംഗുലി പിന്നീട് 2008ൽ വിരമിക്കൽ പ്രഖ്യാപിയ്ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments