ബട്ട്‌ലറെയും ചെഹലിനെയുമൊക്കെ എങ്ങനെ നേരിടാനാണോ എന്തോ?, പക്ഷേ എന്ത് ചെയ്യാനാണ്: സങ്കടവും ആശങ്കയും മറച്ചുവെയ്ക്കാതെ സഞ്ജു

അഭിറാം മനോഹർ
ബുധന്‍, 18 ഡിസം‌ബര്‍ 2024 (17:59 IST)
Sanju Samson
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ട്ലറിനെ രാജസ്ഥാന്‍ കൈവിട്ടതിന് വലിയ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയര്‍ന്നത്. ബട്ട്ലറെ പോലെ ഒരു താരത്തെ കൈവിട്ടതില്‍ രാജസ്ഥാന്‍ ദുഖിക്കുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം ഒരൊറ്റ സ്വരമാണ്. ബട്ട്ലര്‍, അശ്വിന്‍, ചെഹല്‍, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരെ കൈവിട്ടു എന്ന് മാത്രമല്ല അതിന് പകരക്കാരായി മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനും രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ മലയാളി താരം സഞ്ജു സാംസണ്‍.
 
യൂസ്വേന്ദ്ര ചഹലിനെയും ജോസ് ബട്ട്ലറെയും ആര്‍ അശ്വിനെയുമെല്ലാം താരലേലത്തില്‍ കൈവിടേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് സഞ്ജു വ്യക്തമാക്കി. രാജസ്ഥാനെതിരെ ഇവര്‍ കളിക്കുമ്പോള്‍ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സഞ്ജു വ്യക്തമാക്കി. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. എന്ത് ചെയ്യാം ഐപിഎല്ലിന്റെ രീതി ഇങ്ങനൊക്കെയാണ്. ആഗ്രഹിക്കുന്ന എല്ലാവരെയും ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കില്ല. അതിനാലാണ് മൂന്ന് പേരെയും റീട്ടെയ്ന്‍ ചെയ്യാന്‍ സാധിക്കാതിരുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ കൂടി ഉള്‍പ്പെട്ട റ്റീം മാനേജ്‌മെന്റ് കൂട്ടായാണ് തീരുമാനമെടുത്തതെന്നും സഞ്ജു വ്യക്തമാക്കി. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ഉള്‍പ്പടെ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാണെന്നും സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs England, 2nd Test: കളി പിടിച്ച് ഓസ്‌ട്രേലിയ, ആതിഥേയര്‍ക്കു 44 റണ്‍സ് ലീഡ്

ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

Joe Root - Matthew Hayden: നഗ്നനായി ഓടുമെന്ന് ഹെയ്ഡന്‍, റൂട്ട് രക്ഷിച്ചെന്ന് മകള്‍; ട്രോളുകളില്‍ നിറഞ്ഞ ആഷസ് സെഞ്ചുറി

അടുത്ത ലേഖനം
Show comments