Select Your Language

Notifications

webdunia
webdunia
webdunia
webdunia

2-3 ഓവർ കൂടി കിട്ടിയിരുന്നെങ്കിൽ ജഡേജയ്ക്ക് 200 നിഷേധിച്ചോ? ആരാധകർ രണ്ട് പക്ഷത്ത്

2-3 ഓവർ കൂടി കിട്ടിയിരുന്നെങ്കിൽ ജഡേജയ്ക്ക് 200 നിഷേധിച്ചോ? ആരാധകർ രണ്ട് പക്ഷത്ത്
, ശനി, 5 മാര്‍ച്ച് 2022 (16:54 IST)
ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് ഡിക്ലെയർ ചെയ്‌ത തീരുമാനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കെതിരെ ആരാധകരോഷം. തകർപ്പൻ സെഞ്ചുറിയുമായി ഇരട്ടസെഞ്ചുറിയിലേക്ക് കുതിച്ചിരുന്ന രവീന്ദ്ര ജഡേജയ്ക്ക് അർഹമായ ഇരട്ടസെഞ്ചുറി രോഹിത് ശർമ നിഷേധിച്ചുവെന്നാണ് ആരാധകർ പറയുന്നു.
 
മൊഹാലി ടെസ്റ്റിന്‍റെ രണ്ടാംദിനം ടീം ഇന്ത്യ 574-8 എന്ന സ്‌കോറില്‍ നില്‍ക്കേയാണ് നായകന്‍ രോഹിത് ശര്‍മ്മ ഡിക്ലയര്‍ വിളിച്ചത്. രവീന്ദ്ര ജഡേജ 228 പന്തില്‍ 175* ഉം മുഹമ്മദ് ഷമി 34 പന്തില്‍ 20* ഉം റണ്‍സുമായി ഈ സമയം ക്രീസിലുണ്ടായിരുന്നു. ടെസ്റ്റ് കരിയറിലെ ജഡേജയുടെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. രണ്ടുമൂന്ന് ഓവര്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ജഡേജ കന്നി ഇരട്ട സെഞ്ചുറി പേരിലാക്കുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
 
അതേസംയം . താരങ്ങളോ വ്യക്തിഗത നേട്ടങ്ങളോ അല്ല ടീമിന്‍റെ ജയമാണ് പ്രധാനം എന്നാണ് രോഹിത് ശർമയെ പിന്തുണയ്ക്കുന്നവർ പറയുന്നത്.2004ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194*ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ വിളിച്ച പഴയ തീരുമാനവും ഇവർ ഓർമിപ്പിക്കുന്നു. അതേസമയം അതേ ദ്രാവിഡാണ് ഇന്ത്യൻ പരിശീലകനെന്നതും ചില ആരാധകർ ചൂണ്ടികാട്ടുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫീല്‍ഡ് ചെയ്യാന്‍ ഓടിയിറങ്ങി കോലി, തിരിച്ചുകയറാന്‍ പറഞ്ഞ് നായകന്‍ രോഹിത് ശര്‍മ; വൈറലായ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത് എന്താണെന്ന് അറിയുമോ?