Mitchell Starc: 'ഇവന്‍മാര്‍ക്ക് ഫോര്‍മാറ്റ് മാറിയോ'; സ്റ്റാര്‍ക്കിനു വയറുനിറച്ച് കൊടുത്ത് ജയ്‌സ്വാളും പന്തും

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിനെ ഓപ്പണര്‍ ജയ്‌സ്വാള്‍ നാല് തവണ ബൗണ്ടറി പായിച്ചു

രേണുക വേണു
ശനി, 4 ജനുവരി 2025 (12:06 IST)
Rishabh Pant and Mitchell Starc

Mitchell Starc: ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ആക്രമിച്ചു കളിച്ച് ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാളും റിഷഭ് പന്തും. സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് ജയ്‌സ്വാളും പന്തും കൗണ്ടര്‍ അറ്റാക്കിലൂടെ സ്റ്റാര്‍ക്കിനെ തളര്‍ത്തിയത്. 
 
ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിനെ ഓപ്പണര്‍ ജയ്‌സ്വാള്‍ നാല് തവണ ബൗണ്ടറി പായിച്ചു. തുടര്‍ച്ചയായി മൂന്ന് ഫോറുകള്‍ സഹിതം സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ 16 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചു കൂട്ടിയത്. 
 
രണ്ടാം ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ് റിഷഭ് പന്ത് സ്റ്റാര്‍ക്കിനു വയറുനിറച്ച് കൊടുത്തത്. സ്റ്റാര്‍ക്കിന്റെ നാലാം ഓവറായിരുന്നു ഇത്. ആദ്യ പന്തില്‍ റണ്‍സൊന്നും എടുക്കാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചില്ല. എന്നാല്‍ പിന്നീടുള്ള സ്റ്റാര്‍ക്കിന്റെ രണ്ട് പന്തുകള്‍ തുടര്‍ച്ചയായി അതിര്‍ത്തി കടത്തുകയായിരുന്നു റിഷഭ് പന്ത്. ആദ്യ സിക്‌സോടെ പന്ത് അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. റിഷഭ് പന്തിന്റെ സിക്‌സുകള്‍ കണ്ട് നായകന്‍ പാറ്റ് കമ്മിന്‍സിനെ നോക്കി ചിരിക്കുകയായിരുന്നു സ്റ്റാര്‍ക്ക്. നാല് ഓവറില്‍ നിന്ന് 36 റണ്‍സാണ് സ്റ്റാര്‍ക്ക് ഇതുവരെ വിട്ടുകൊടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിജയമാണ് ലക്ഷ്യം, സഞ്ജുവിനെ പുറത്താക്കിയതില്‍ ഗൗതം ഗംഭീറിന്റെ ക്യാപ്‌സ്യൂള്‍

പെനാൽറ്റി നഷ്ടമായപ്പോൾ ടീമിനെ വഞ്ചിച്ചെന്ന് തോന്നി, ഞാൻ കാരണം തോൽക്കുമെന്ന് ഭയന്നു : കരഞ്ഞതിന് പിന്നിലുള്ള കാരണം പറഞ്ഞ് മെസ്സി

Argentina vs Egypt: അത് ഫൗൾ തന്നെ; ഈജിപ്തിന്റെ ഗോൾ അനുവദിക്കാത്തത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ

സഞ്ജു എവിടെ, We Want Sanju Samson, ഇന്ത്യൻ തോൽവിക്ക് പിന്നാലെ മുദ്രാവാക്യം മുഴക്കി ആരാധകർ

മെസ്സി മാത്രമല്ല, 39 വയസ്സിൽ അഴിഞ്ഞാട്ടവുമായി ജോക്കോവിച്ചു, 5 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ വിംബിൾഡൻ സെമി ഫൈനലിലേക്ക്

അടുത്ത ലേഖനം
Show comments