Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു, ഗംഭീറിന്റെ കാര്യത്തില്‍ വ്യക്തതയില്ല

അഭിറാം മനോഹർ
ചൊവ്വ, 28 മെയ് 2024 (14:40 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയതോടെ ആരെല്ലാം പരിശീലന സ്ഥാനത്തിനായി അപേക്ഷ നല്‍കിയതെന്ന കാര്യത്തില്‍ ഇതുവരെയും ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
 
 ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീം പരിശീലകനാക്കാന്‍ ബിസിസിഐയ്ക്ക് താത്പര്യമുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യന്‍ പരിശീലകരില്‍ ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനാകാന്‍ ഗംഭീര്‍ ബിസിസിഐയ്ക്ക് മുന്നില്‍ ചില ഉപാധികള്‍ മുന്നോട്ട് വെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 3 വര്‍ഷക്കാലത്തെ കരാറാണ് ബിസിസിഐ മുന്നോട്ട് വെയ്ക്കുന്നത്. ടീമിനൊപ്പം വര്‍ഷത്തില്‍ 10 മാസമെങ്കിലും തുടരണമെന്നതിനാല്‍ വിദേശപരിശീലകരും കോച്ചിംഗ് സ്ഥാനത്തിനായി താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ടി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ പരിശീലന കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. വിവിഎസ് ലക്ഷ്മണെ കോച്ച് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ദേശീയ അക്കാദമി തലവനായി തുടരാനാണ് താത്പര്യമെന്ന് ലക്ഷ്മണ്‍ അറിയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments