ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 46ആം പിറന്നാൾ

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (14:18 IST)
ഇന്ത്യൻ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട ആരവം ഒരു പക്ഷേ സച്ചിൻ, സച്ചിൻ എന്നായിരിക്കും. സച്ചിൻ രമേശ് ടെൻഡുൽക്കർ എന്ന ഇതിഹാസ ക്രിക്കറ്റ് താരത്തിന് ആരാധകരുടെ ഉള്ളിലുള്ള സ്ഥാനം അത്രത്തോളം വലുതാണ്. ആ ഇതിഹാസം ഇന്ന് 46ആം പിറന്നാൾ ആഘോഷിക്കുകയാണ്. 1973ൽ മുബൈയിലെ ദാദറിലാണ് സച്ചിന്റെ ജനനം.
 
സച്ചിന്റെ പിതാവ് രമേശ് ടെൻഡുൽക്കർ പ്രശസ്ത മറാത്തി നോവലിസ്റ്റായിരുന്നു. സച്ചിൻ ദേവ് ബർമൻ എന്ന സഗീതജ്ഞനോടുള്ള ആരാധനയാണ് മകന് സച്ചിൻ എന്ന് പേര് നൽകാൻ പിതാവ് രമേശ് ടെൻഡുൽക്കറിനെ പ്രേരിപ്പിപ്പിച്ചത്. ബാറ്റും ബോളും തമ്മിൽ ഉരയുമ്പോൾ ഗ്യാലറിയിൽ നിന്നും ഉയരുന്ന ആരവ സംഗീതമാണ് പക്ഷേ സച്ചിനെ മോഹിപ്പിച്ചത്.
 
സ്കൂളിലെ മികച്ച ക്രിക്കറിൽനിന്നും ലോകത്തിന്റെ ക്രിക്കറ്റ് ദൈവമായി സച്ചിൻ വളർന്നു. 16ആം വയസിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ഉയർക്കകളിൽ അഹങ്കരിക്കാതെയും വീഴ്ചകളിൽ പതറാതെയും സച്ചിൻ ക്രികറ്റ് ലോകം കീഴടക്കി. 
 
മറികടക്കൽ അസധ്യമെന്ന് തോന്നിക്കുന്ന വലിയ റെക്കോർഡുകൾ ബാക്കി വച്ചാണ് സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 200 ടെസ്റ്റ് മത്സരങ്ങൾ, 100 അന്താരാഷ്ട്ര സെഞ്ച്വറികൾ, 34,357 ഇന്റർനാഷ്ണൽ റൺസ് എന്നീ റെക്കോർഡുകൾ ഇപ്പോഴും സച്ചിന്റെ കയ്യിൽ ഭദ്രമാണ്. ആറ് ലോകകപ്പ് ടീമിൽ അംഗമായിരുന്നു സച്ചിൻ. ഒടുവിൽ 2011ൽ വാംഗഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചതോടെ സച്ചിൻ ലോകകപ്പ് കിരീഡവും ഉയർത്തി. 
 
ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയതും സച്ചിനെന്ന ഇതിഹാസം തന്നെ. 2010ൽ ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തിൽ 147 ബോളിൽ 200 റൺസ് അടിച്ച് സച്ചിൻ പുറത്താകാതെ നിന്നു. ഹോം ഗ്രൌണ്ടായ വാംഗഡെയിൽ നടന്ന 200ആം ടെസ്റ്റ് മാച്ചിലാണ് സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമികുന്നത്. പിന്നീട് ഐപി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കരുത്തായി മറി സച്ചിൻ 2334 റൺസാണ് സച്ചിൻ ഐ പി എല്ലിൽ സ്വന്തമാക്കിയിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; നിസാരവത്കരിച്ച് ആരോഗ്യമന്ത്രി

ശബരിമലയില്‍ എഐ: തീര്‍ത്ഥാടനകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രത്തില്‍ ഡ്രോണുകളും പ്രവചന സംവിധാനങ്ങളും ഒരുങ്ങുന്നു

ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി

ശിവസേന ഉദ്ധവ് വിഭാഗത്തിലെ 6 വിമത എംപിമാർ പാർട്ടി വിട്ടു, ഷിന്ദേ വിഭാഗത്തിൽ ലയിക്കും

കുരങ്ങുകള്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിച്ചു; വന്ദേഭാരത് അടക്കം നാല് ട്രെയിനുകള്‍ രണ്ട് മണിക്കൂര്‍ വൈകി

അടുത്ത ലേഖനം
Show comments