ചൈനയില്‍ നിന്നുവാങ്ങിയ കൊവിഡ് പരിശോധന കിറ്റുകള്‍ ഇന്ത്യ തിരികെ നല്‍കുന്നു

സുബിന്‍ ജോഷി
തിങ്കള്‍, 27 ഏപ്രില്‍ 2020 (21:17 IST)
ചൈനീസ് കമ്പനികളില്‍ നിന്നുവാങ്ങിയ കൊവിഡ് പരിശോധന കിറ്റുകള്‍ ഇന്ത്യ തിരികെ നല്‍കുന്നു. പരിശോധനാ ഫലങ്ങളുടെ കൃത്യത ഇല്ലായ്മയും അമിതവിലയുമാണ് കാരണം. ഇത് സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെയാണ് തീരുമാനം.
 
ചൈനീസ് കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടില്ലെന്നും ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമുണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു. കിറ്റുകള്‍ തിരിച്ച് അതേ കമ്പനികള്‍ക്കുതന്നെ നല്‍കും. 
 
രാജ്യത്തിന് ആവശ്യമായ പരിശോധന കിറ്റുകള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷം റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളുടെ വില സംബന്ധിച്ച വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ തുക നിശ്ചയിച്ച കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്നും വിശദീകരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

പൊന്‍മുടി റോഡില്‍ അപകടം പതിയിരിക്കുന്നു; ബൈക്ക് യാത്രക്കാര്‍ സൂക്ഷിക്കുക!

മഴ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം; ബുക്കിംഗ് ആരംഭിച്ചു

പൃഥ്വിരാജ് പുറത്ത്; 'സന്തോഷ് ട്രോഫി'യിൽ ജോമോൻ ജ്യോതിർ നായകൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുഴുങ്ങിയ പഴം ആരോഗ്യത്തിനു എത്രത്തോളം ഗുണകരമെന്നോ?

മാതാവിന്റെ പുകവലി കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് പ്രധാന പങ്കുവഹിക്കുന്നു: ലോകാരോഗ്യ സംഘടന

മഴക്കാലവും യോനീ അണുബാധയും; സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പ്ലാസ്റ്റിക് കസേരകള്‍ക്ക് പിന്നില്‍ ദ്വാരം ഉള്ളത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

കാന്‍സറിനെ തടയാന്‍ കഴിയുന്ന വാക്‌സിന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മോഡേണയും പരീക്ഷണങ്ങള്‍ ആരംഭിച്ചു

അടുത്ത ലേഖനം
Show comments