Webdunia - Bharat's app for daily news and videos

Install App

ഉച്ചയ്ക്ക് രണ്ടരയോടെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള എല്ലാ ഉപാധികളും ഞങ്ങള്‍ ഉപേക്ഷിച്ചു, അദ്ദേഹത്തിന്റെ ഹൃദയം ഒരുതരത്തിലും പ്രതികരിച്ചില്ല, ഹൃദയമിടിപ്പ് നിലച്ചത് അതിവേഗം; പുനീത് രാജ്കുമാറിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റ്

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2021 (20:54 IST)
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് ബെംഗളൂരു വിക്രം ആശുപത്രിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.രംഗനാഥ് നായക്. വലിയ വിഷമത്തോടെയാണ് പുനീത് രാജ്കുമാറിന്റെ വിയോഗവാര്‍ത്ത അറിയിക്കുന്നത് ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡോ.രംഗനാഥ് പറയുന്നു. വിക്രം ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് പുനീത് എത്തുമ്പോള്‍ ഏറെക്കുറെ ഹൃദയം നിലച്ചിരുന്നതായാണ് ഡോ.രംഗനാഥ് പറയുന്നത്. 
 
'പുനീത് രാജ്കുമാറിന്റെ വിയോഗ വാര്‍ത്ത വലിയ വിഷമത്തോടെയാണ് ഞങ്ങള്‍ അറിയിക്കുന്നത്. 46 കാരനായ പുനീത് രാജ്കുമാര്‍ നല്ല ശാരീരികക്ഷമതയുള്ള വ്യക്തിയായിരുന്നു. ഇന്ന് രാവിലെ പതിവ് വ്യായാമത്തിനിടെയാണ് പുനീത് രാജ്കുമാറിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. അപ്പോള്‍ തന്നെ അദ്ദേഹത്തെ കുടുംബ ഡോക്ടറുടെ അടുത്തെത്തിച്ചു. അവിടെ വച്ചാണ് അതിതീവ്രമായ ഹാര്‍ട്ട് അറ്റാക്കാണ് പുനീതിന് സംഭവിച്ചതെന്ന് വ്യക്തമായത്. ഉടനെ തന്നെ ഞങ്ങളുടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു,'
 
'അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആവുന്ന വിധമെല്ലാം ഞങ്ങള്‍ പരിശ്രമിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കാര്‍ഡിയാക് മസാജ്, ഡിഫിബ്രില്ലേഷന്‍, ഷോക്ക് തെറാപ്പി തുടങ്ങിയ ചികിത്സാ രീതികളെല്ലാം ഞങ്ങള്‍ ചെയ്തു നോക്കി. വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിച്ചും അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ തീവ്രപരിശ്രമം നടത്തി. എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും രോഗി പ്രതികരിച്ചില്ല. ഹൃദയം സാധാരണ നിലയില്‍ പ്രവൃത്തിക്കാനായി വിസമ്മതിച്ചു. എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ്, ഐസിയു സ്‌പെഷ്യലിസ്റ്റ്, കാര്‍ഡിയോളജി ടീം എന്നിങ്ങനെയുള്ളവരുടെ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2.30 ഓടെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള എല്ലാ ഉത്തേജന പരിപാടികളും ഞങ്ങള്‍ നിര്‍ത്തിവച്ചു. പുനീത് രാജ്കുമാറിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു,' വിക്രം ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments