Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

ഡിസംബര്‍ 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2023 (19:22 IST)
വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഡിസംബര്‍ 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം. 
 
പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്ക്കേണ്ടത്. 
 
ഡിസംബര്‍ 24 ന് അര്‍ധരാത്രി തുടങ്ങുന്ന കുര്‍ബാന കഴിഞ്ഞ ശേഷം വേണം പുല്‍ക്കൂടിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം വയ്ക്കാന്‍. 
 
മാലാഖയുടെ രൂപം പുല്‍ക്കൂടിനു മുകളില്‍ തൂക്കിയിടുകയാണ് പതിവ്. 
 
മൂന്ന് ആട്ടിടന്‍മാരുടെയും രൂപങ്ങള്‍ ഒരുമിച്ചാണ് വയ്ക്കേണ്ടത്. ആടുകളുടെ രൂപം ആട്ടിടയന്‍മാരുടെ രൂപത്തിനു അരികില്‍ വയ്ക്കണം. 
 
ജെറുസലേമില്‍ നിന്ന് ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് രാജാക്കന്‍മാരുടെ രൂപങ്ങള്‍ അടുത്തടുത്താണ് വയ്ക്കേണ്ടത്. ഒട്ടകത്തിന്റെ രൂപങ്ങള്‍ രാജാക്കന്‍മാരുടെ സമീപം വയ്ക്കണം. കിഴക്ക് ദിശയില്‍ നിന്നാണ് രാജാക്കന്‍മാരുടെ രൂപം വയ്ക്കേണ്ടത്. 
 
കാലിത്തൊഴുത്തിനു സമാനമായ പുല്‍ക്കൂടാണ് വീട്ടില്‍ ഒരുക്കേണ്ടത്. പുല്‍ക്കൂടിനുള്ളില്‍ ആണ് കാലികളുടെ രൂപം വയ്ക്കേണ്ടത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്

ഓണത്തിന്റെ ഐതിഹ്യം

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

അടുത്ത ലേഖനം
Show comments