മരണത്തിന്‍റെ കൈപ്പിടിയിലൊതുങ്ങിയ ഹെലികോപ്റ്റർ ഷോട്ട്; സുശാന്ത് ഇനി ഓര്‍മ്മ

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ജൂണ്‍ 2020 (12:24 IST)
‘എം എസ് ധോണി ദി അൺ ടോൾഡ് സ്റ്റോറി' എന്ന സിനിമയിലൂടെ ധോണിയുടെ ജീവിതകഥ ആരാധകരുടെ ഹൃദയത്തിലേക്ക് കൂടി പകർത്തിയ അതുല്യ കലാകാരൻ   സുശാന്തിൻറെ മരണ വാർത്തയുടെ ഞെട്ടലിൽ നിന്ന് ആരാധകരും സിനിമാലോകവും ഇനിയും ഉണർന്നിട്ടില്ല. ധോണി റാഞ്ചിയിൽ നിന്നെത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ആയെങ്കിൽ സുശാന്ത് ബോളിവുഡിൽ ചേക്കേറിയത് പട്നയില്‍ നിന്നാണ്. ഏക്താകപൂറിൻറെ ടെലിവിഷൻ പരമ്പരകളിലൂടെ സുശാന്ത് സിനിമയിൽ സ്വന്തമായൊരിടം കണ്ടെത്തി. മാധ്യമങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും സുശാന്ത്, ധോണിയെ പോലെ തന്നെ അകന്നുനിന്നു.
 
ധോണിയുടെ ബാറ്റിങ് ശൈലിയെ ആഴത്തിൽ പഠിച്ചാണ് സുശാന്ത്, ധോണിയായി സിനിമയിൽ ജീവിച്ചത്. ഒരു ദിവസം 325 തവണയെങ്കിലും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് താരം പരിശീലിച്ചിരുന്നു. സിനിമയിലെ ക്ലൈമാക്സ് സീനിലെ ധോണിയുടെ സിക്സർ പോലും 2011-ലെ ക്രിക്കറ്റ് വേൾഡ് കപ്പിലെ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനു സമാനമായിരുന്നു.
 
ഓഫ് സ്റ്റംപിനും മിഡ് വിക്കറ്റിലും വരുന്ന പന്തുകളെ ധോണി അതിവേഗം ഹെലികോപ്റ്റർ ഷോട്ടിലൂടെ പായിക്കുന്നത് പോലെ സുശാന്തും സിനിമയിൽ പന്തുകളെ അതിർത്തി കടത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ബിൽ കുറയ്ക്കാൻ ചില പൊടികൈകൾ

മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ

കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം

അടുത്ത ലേഖനം
Show comments