ഓർമ്മയിൽ ഭരതൻ

കെ ആർ അനൂപ്
വ്യാഴം, 30 ജൂലൈ 2020 (20:40 IST)
മലയാള സിനിമയ്ക്ക് ഭരതൻ ടച്ച് ഇല്ലാതായിട്ട് 22 വർഷം തികയുകയാണ്. മലയാളത്തിലും തമിഴിലുമായി നാല്പതോളം സിനിമകൾ ചെയ്ത അദ്ദേഹത്തിനായി എം ടിയും ലോഹിതദാസും ജോൺപോളും പത്മരാജനും ഒക്കെ തിരക്കഥ എഴുതി നൽകി. മോഹൻലാലിൻറെ താഴ്‌വാരവും കമൽഹാസന്റെ തേവർ മകനുമെല്ലാം ഭരതൻറെ മാന്ത്രിക സ്പർശത്താൽ പിറന്നതാണ്. അതുപോലെതന്നെ ഭരത് ഗോപിയുടെയും നെടുമുടി വേണുവിന്റെയും പ്രതാപ് പോത്തൻറെയും കരിയറിലെ മികച്ച സിനിമകൾ ഭരതൻ എന്ന സംവിധായകന്റെ ഒപ്പമായിരുന്നു. 
 
നെടുമുടി വേണുവിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ചിത്രം എത്ര കണ്ടാലും മതിവരാത്ത സിനിമയാണ്. അമരവും കാതോട് കാതോരവും പാഥേയവും മമ്മൂട്ടിക്കൊപ്പം ഭരതൻ ചെയ്ത സിനിമകളാണ്. 
 
സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാ സംവിധായകൻ ആയാണ് സിനിമയിലെത്തിയത്. പിന്നീട് 1975ൽ പത്മരാജന്റെ തിരക്കഥയിൽ 'പ്രയാണം' എന്ന സിനിമയാണ് ഭരതൻ ആദ്യമായി സംവിധാനം ചെയ്തത്.
 
തൻറെ അമ്പത്തിരണ്ടാം വയസ്സിൽ ഈ ലോകത്തോട് വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഇനിയും എത്രയോ അത്ഭുത സിനിമകൾ കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഷാരടി തോൽക്കണമെന്ന് കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിലാകും : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീക്കരുത്, സാറ്റലൈറ്റ് കമ്പനികൾക്ക് നിർദേശം നൽകി യുഎസ്

ടെഹ്‌റാനില്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎസോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

അടുത്ത ലേഖനം
Show comments