Webdunia - Bharat's app for daily news and videos

Install App

രഘുവരനെ രക്ഷിക്കണമെന്നുണ്ടായിരുന്നു, പക്ഷേ... - രോഹിണി തുറന്നുപറയുന്നു

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:35 IST)
ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മികച്ച വില്ലന്‍‌മാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ അതില്‍ ആദ്യത്തെ അഞ്ചുപേരില്‍ രഘുവരനും ഉള്‍പ്പെടും. തമിഴ് സിനിമയ്ക്ക്, രഘുവരന് പകരക്കാരനായ ഒരു വില്ലന്‍ നടനെ ഇനിയും കണ്ടെത്താനായിട്ടുമില്ല. രഘുവരന്‍റെ മരണം ഏത് സിനിമാപ്രേമിയെയും വേദനിപ്പിക്കുന്നതായിരുന്നു. ഉജ്ജ്വലമായ അഭിനയപ്രകടനത്താല്‍ ആരെയും അമ്പരപ്പിക്കുന്ന പ്രതിഭയായിരുന്നു രഘുവരന്‍. മദ്യത്തിന് അടിമയാവുകയും അതേത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാലുമാണ് രഘുവരന്‍ മരിച്ചത്. 
 
രഘുവരനെക്കുറിച്ചും അദ്ദേഹവുമായി പിരിയാനിടയായതിനെക്കുറിച്ചും നടി രോഹിണി മഴവില്‍ മനോരമയുടെ ‘ഒന്നും ഒന്നും മൂന്ന്’ എന്ന പ്രോഗ്രാമില്‍ വളരെ വിശദമായി തന്നെ സംസാരിച്ചു.
 
“രഘു വളരെ സ്നേഹമുള്ളയാളായിരുന്നു. പണം ആരുചോദിച്ചാലും അത് എത്രയായാലും കൊടുക്കുന്ന ഒരാള്‍. അങ്ങനെ സഹായം ചെയ്യുന്നത് ഒരു നല്ല കാര്യമല്ലേ. ഒരേയൊരു കുഴപ്പം അഡിക്ഷന്‍ ആയിരുന്നു. ആ അഡിക്ഷന്‍ ഒരു ഡിസീസായിരുന്നു. ഞാന്‍ ആ ഡിസീസിനോടാണ് തോറ്റത്. ആ വ്യക്തിയോടായിരുന്നില്ല. ചിലപ്പോള്‍ തോന്നും, എനിക്ക് ഹെല്‍പ്പ് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന്. അദ്ദേഹത്തെ അതില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ലല്ലോ എന്ന്” - രോഹിണി വ്യക്തമാക്കുന്നു. 
 
“കഴിയുന്നതും ഞാന്‍ ശ്രമിച്ചു. കുട്ടിക്ക് അത് ഒരു പ്രശ്നമായി മാറും എന്ന് കണ്ടപ്പോഴാണ് ഞാന്‍... എനിക്ക് അദ്ദേഹത്തെ തിരുത്താന്‍ ഒരിക്കലും കഴിയില്ല എന്ന് മനസിലാക്കിയപ്പോള്‍, എനിക്ക് എന്‍റെ കുട്ടിയെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. രഘുവിനെയും അതില്‍ നിന്ന് പുറത്തുകൊണ്ടുവരണമെന്ന് കരുതിയതാണ്, പക്ഷേ... എന്‍റെ ആദ്യപ്രണയമായിരുന്നു രഘു" - രോഹിണി പറയുന്നു. 

ഉള്ളടക്കത്തിന് കടപ്പാട് - മഴവില്‍ മനോരമ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments