Webdunia - Bharat's app for daily news and videos

Install App

'കുഞ്ചാക്കോ ബോബനോട് ആദ്യം ഉണ്ടായ വികാരം കട്ട ആസൂയ', മനസ്സ് തുറന്ന് രമേശ് പിഷാരടി

കെ ആര്‍ അനൂപ്
വെള്ളി, 19 മാര്‍ച്ച് 2021 (17:56 IST)
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. ചാക്കോച്ചനെ കുറിച്ച് പിഷാരടി പറഞ്ഞ രസകരമായ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് കുഞ്ചാക്കോ ബോബനോട് ആദ്യം ഉണ്ടായിരുന്ന വികാരം കട്ട ആസൂയ ആയിരുന്നു എന്നാണ് നടന്‍ പറയുന്നത്. മാത്രമല്ല അതിനുള്ള കാരണവും വ്യക്തമാക്കി.ഇന്ന് തിയേറ്ററുകളിലെത്തിയ 'മോഹന്‍കുമാര്‍ ഫാന്‍സ്' പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
 
'എന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട്ബുക്ക് കവറിലുമെല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടുനടക്കുക. പി സി എം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിനു വന്നപ്പോള്‍ എന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്ന് പൈസ ചോദിച്ചോണ്ടു പോവുക.ചാക്കോച്ചന്റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീടു വെയ്ക്കുക.അങ്ങനത്തെ ഒരു അവസ്ഥ താന്‍ കണ്ടിട്ടുണ്ടെന്നും അതില്‍ തനിക്ക് ഭയങ്കര അസൂയ ആണെന്നും' ചിരിച്ചുകൊണ്ട് രമേശ് പിഷാരടി പറഞ്ഞു.
 
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദീഖ്, ശ്രീനിവാസന്‍, മുകേഷ്. കെപിഎസി ലളിത, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി എന്നിവരെ കൂടാതെ ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

അടുത്ത ലേഖനം
Show comments