Publish Date: Sun, 07 Oct 2018 (11:26 IST)
Updated Date: Sun, 07 Oct 2018 (11:29 IST)
സാഹസികമായിരുന്നു കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ജീവിതം, അപ്പോൾ ആ കഥാപാത്രത്തെ അഭിനയിക്കമ്പോൾ സാഹസികത ഇല്ലാതെ പറ്റില്ലല്ലോ. ചിത്രത്തിൽ തനിക്ക് നേരിടേണ്ടി വന്ന സാഹസികമായ കുതിര സവരിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി.
‘സാധാരണ സിനിമ ചിത്രീകരണങ്ങളിൽ കുതിര സവാരികൾക്കായി ഒരു കുതിരയെ തിരഞ്ഞെടുത്ത് അതിനെ അഭിഅനയതാവുമായി ഇണക്കി ആ കുതിരയെ ഉപയോഗിച്ച് തന്നെ ചിത്രീകരണം പൂർത്തിയാക്കുന്നതാണ് രീതി. എന്നാൽ കായാംകുളം കൊച്ചുണ്ണിയിലെ സ്ഥിതി മറ്റൊന്നായിരുന്നു‘ എന്ന് നിവിൻ പറയുന്നു
‘ലൊക്കേഷനുകൾതോറും കുതിരയെ കൊണ്ടു ചെല്ലുക എന്നത് പ്രയാസമായിരുന്നു, അതിനാൽ തന്നെ പല കുതിരകളെയാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്. ചിത്രീകരനത്തിനിടെ രണ്ടുതവണ കുതിര എന്നെ കുടഞ്ഞെറിഞ്ഞിട്ടുണ്ട്‘ നിവിൻ പറഞ്ഞു. നേരത്തെ സിനിമക്കുവേണ്ടി നിവിന് ശ്രീലങ്കയിലെ ഒരു മുതലക്കുളത്തിൽ ഇറങ്ങേണ്ടിവന്നു എന്ന് സംവിധായകൻ റോഷൻ ആഡ്ര്യൂസ് തന്നെ വെളിപ്പെടുത്തിയിരുന്നു.