ക്യാമറാമാന്റെ മൂഡ് പോയി, 30 ദിവസത്തെ എന്‍റെ ഡേറ്റ് അവര്‍ 3 ദിവസത്തേക്ക് ചുരുക്കി, അടുത്ത സിനിമയിൽ ചാൻസും പോയി: നിർമ്മൽ പാലാഴി

കെ ആര്‍ അനൂപ്
വെള്ളി, 3 ജൂലൈ 2020 (19:50 IST)
ജയസൂര്യ ചിത്രം ഫുക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആണ് നിര്‍മല്‍ പാലാഴി. അതിന് മുമ്പും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് നിര്‍മ്മല്‍. ആ സമയത്ത് ഒരപകടം പറ്റി. അപകടത്തിന് ശേഷം തിരിച്ചുവന്ന് ചെയ്‌തതില്‍ ശ്രദ്ധിക്കപ്പെട്ടത് ഫുക്രി ആയിരുന്നു. ഫുക്രിക്ക് മുമ്പ് അഭിനയിച്ച ചില സിനിമകളില്‍ അപകടത്തിന്‍റേതായ കുറച്ചു പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവന്നത് നിര്‍മ്മല്‍ തുറന്നുപറയുകയാണ്.
 
അപടത്തിന് ശേഷം തിരിച്ചെത്തി രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുന്ന സമയം. ജീവിതം അങ്ങോട്ടാണോ ഇങ്ങോട്ടോ എന്നറിയാതെ നിൽക്കുമ്പോൾ കിട്ടിയ സിനിമയായിരുന്നു അത്. ആക്സിഡൻറിനെ തുടർന്ന് എനിക്ക് മറവി ഉണ്ടായിരുന്നു. എന്‍റെ പ്രശ്നം കൊണ്ടുണ്ടായ റീടേക്കുകള്‍ കാമറാമാന്റെ മൂഡ് തകര്‍ത്തു. 30 ദിവസത്തെ ഡേറ്റ് അവര്‍ മൂന്ന് ദിവസത്തേക്ക് ചുരുക്കി. എന്‍റെ കഥാപാത്രത്തെ അവര്‍ വെട്ടിച്ചുരുക്കി. അത് അവരുടെ പ്രശ്നമായിരുന്നില്ല . ഞാൻ ഡയലോഗുകൾ തെറ്റിക്കുകയായിരുന്നു. ആ സിനിമയുടെ ക്യാമറാമാൻ തന്നെയായിരുന്നു ഞാന്‍ അഭിനയിക്കേണ്ട അടുത്ത സിനിമയിലും ക്യാമറ കൈകാര്യം ചെയ്തത്.
 
എന്നെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചാൽ ക്യാമറാമാൻ ക്യാമറ എടുത്ത് ഓടേണ്ടി വരുമെന്ന് അവർ പറഞ്ഞു. എനിക്ക് ആ ചാൻസ് നഷ്ടപ്പെട്ടു. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഒരു ബ്രേക്ക് കിട്ടിയത് സിദ്ദിക്കിന്‍റെ ഫുക്രിയിലൂടെയാണെന്ന് നിര്‍മല്‍ പാലാഴി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ്-ഇറാന്‍ കരാര്‍: ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം വര്‍ദ്ധിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

കേരളത്തില്‍ 10 ഷിഗെല്ല കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 120 പേര്‍ക്ക്

കസേര ഒഴിഞ്ഞുകൊടുക്കാന്‍ ഡോ. മീനാക്ഷി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഡിഎച്ച്എസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി

വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനോടുളള ആദരവ്; കേരള ബജറ്റില്‍ റാഗിംഗ് വിരുദ്ധ ആപ്പും നിയമവും

അടുത്ത ലേഖനം
Show comments