Webdunia - Bharat's app for daily news and videos

Install App

ചൂണ്ടയിൽ കുടുങ്ങിയത് കോടികൾ വിലമതിക്കുന്ന മത്സ്യം, പക്ഷേ മീനിനെ കടലിലേക്ക് തന്നെ തുറന്നുവിട്ട് യുവാവ് !

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2019 (13:21 IST)
അയർലൻഡ്: ചൂണ്ടയിൽ കുടുങ്ങിയ എട്ടര അടിയോളം നീളമുള്ള ഭിമൻ ട്യൂണ മത്സ്യത്തെ കടലിലേക്ക് തന്നെ തുറന്നുവിട്ട് യുവാവ്. മൂന്ന് മില്യൺ യൂറോ ആതായത് 23 കോടിയോളം വില വരുന്ന ട്യൂണ മത്സ്യത്തെയാണ് യുവാവ് ഒരു മടിയും കുടാതെ സ്വതന്ത്രമായി കടലിലേക്ക് തന്നെ തുറന്നുവിട്ടത്. അയർലൻഡിൽനിന്നും ഈ വർഷം ലഭിക്കുന്ന ഏറ്റവും വലിയ ട്യൂണ മത്സ്യമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 270 കിലോയോളം ട്യൂണക്ക് ഭാരം ഉണ്ടായിരുന്നു. 
 
തുറന്നുവിട്ടതിന് കൃത്യമായ കാരണം തന്നെ പറയാനുണ്ട് യുവാവിന്. വിൽക്കാനോ, ഭക്ഷണമാക്കാനോ അല്ല മത്സ്യത്തെ പിടിച്ചത് എന്നും, പ്രത്യേകം ടാഗ് നൽകിയ ശേഷം സ്വന്ത്രമാക്കി വിടാൻ വേണ്ടിയാണ് എന്നും എഡ്വേർഡ്സ് പറയുന്നു. അറ്റ്ലാൻഡിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ കണക്കെടുക്കുന്ന സംഘത്തിലെ അംഗമാണ് യുവാവ്.  
 
15ഓളം ബോട്ടുകൾ ഇത്തരത്തിൽ അറ്റ്ലാൻഡിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ കണക്കെടുക്കുന്നുണ്ട്. വെസ്റ്റ് കോര്‍ക്ക് ചാര്‍ട്ടേഴ്സ് എന്ന സ്ഥാപനത്തിന്റെ ഭാഗമായാണ് എഡ്വേർഡ്സ് പ്രവർത്തിക്കുന്നത്. അയർലൻഡിലെ ഡൊനേഗൽ ഉൾക്കടലിൽ ഇത്തരത്തിൽ ഭീമൻ ട്യൂണകൾ കാണപ്പെടുന്നത് സർവ സാധാരണമാണ് എന്ന് എഡ്വേർഡ്സ് പറയുന്നു. ജപ്പാൻകാരുടെ ഇഷ്ട ഭക്ഷണമായ ട്യൂണക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ വിലയാണ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments