Webdunia - Bharat's app for daily news and videos

Install App

സുഖമില്ലെന്ന് സുരേഷ്, കൂടുതല്‍ കളി വേണ്ടെന്ന് പൊലീസ്; നീക്കം ശക്തമാക്കി അന്വേഷണ സംഘം

Webdunia
വ്യാഴം, 25 ഏപ്രില്‍ 2019 (16:02 IST)
കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണു സുരേഷ് ഒഴിഞ്ഞുമാറിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്‌ചഹാജരാകണമെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷ്‌ണര്‍ നല്‍കിയ നോട്ടില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ ആണെന്നും ആരോഗ്യം ശരിയല്ലെന്നുമാരുന്നു സുരേഷ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇന്ന് മരട് സിഐയുടെഓഫീസിൽഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു മറുപടി.

അന്വേഷണംതൃക്കാക്കരഎസിപിഏറ്റെടുത്തതിനാൽ സുരേഷ് ഹാജരാകുമെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്. മൊഴിരേഖപ്പെടുത്തിയശേഷംസംഭവത്തിൽസുരേഷ് കല്ലടക്കുംപങ്കുണ്ടോഎന്ന് പരിശോധിക്കും. പങ്ക് വ്യക്തമായാൽനടപടിയുണ്ടാകും

ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ ആലോചന. സഹകരിക്കാത്ത പക്ഷം സുരേഷിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments