Webdunia - Bharat's app for daily news and videos

Install App

സൗരവ് ഗാംഗുലിയെ ചിലർ രാഷ്ട്രീയമായി ഉപയോഗിയ്ക്കാൻ സമ്മർദ്ദം ചെലുത്തി: വിവാദ പ്രതികരണവുമായി സിപിഎം നേതാവ്

Webdunia
തിങ്കള്‍, 4 ജനുവരി 2021 (10:46 IST)
കൊൽക്കത്ത: രാഷ്ട്രീയത്തിലേയ്ക്കിറങ്ങാൻ മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയ്ക്ക് മേൽ ചിലർ സമ്മർദ്ദം ചെലുത്തി എന്ന പ്രതികരണവുമായി സിപിഎം നേതാവ് അശോക് ഭട്ടാചാര്യ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗാംഗുലിയെ സന്ദർശിച്ച ശേഷാമായിരുന്നു അശോക് ഭട്ടാചാര്യയുടെ പ്രതികരണം. വരുന്ന കൊൽക്കത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടയിലാണ് മുതിർന്ന സിപിഎം നേതാവിന്റെ പ്രതികരണം.
 
ചിലർ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിച്ചു. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായല്ല, ഒരു സ്പോര്‍ട്സ് ഐക്കണ്‍ ആയാണ് അറിയപ്പെടേണ്ടത്. രാഷ്ട്രീയത്തില്‍ ചേരാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. രാഷ്ട്രീയത്തിൽ ഇറങ്ങരുത് എന്ന് ഞാന്‍ ഗാംഗുലിയോട് പറഞ്ഞിരുന്നു. എന്റെ അഭിപ്രായത്തെ അദ്ദേഹം എതിര്‍ത്തില്ല'. ഗാംഗുലിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം ഭട്ടാചാര്യ വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments