Webdunia - Bharat's app for daily news and videos

Install App

ഹിന്ദുവായ രാജശ്രീയെ സ്വന്തം മകളായി വളർത്തി, ഒടുവിൽ എല്ലാ അനുഗ്രഹത്തോടേയും വിഷ്ണുപ്രസാദിന്‌ കൈപിടിച്ച് നൽകി; സ്നേഹത്തിന്റെ പ്രതീകമായി അബ്ദുള്ളയും കദീജയും

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 17 ഫെബ്രുവരി 2020 (13:49 IST)
സ്നേഹത്തിനു മുന്നിൽ മതത്തിന്റെ വേലിക്കെട്ടുകൾക്ക് സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന വാർത്തയാണ് കാസർഗോഡ് ജില്ലയിലെ മേൽ‌പറമ്പിൽ നിന്നും വരുന്നത്. പത്താം വയസിൽ അച്ഛനമ്മമാർ മരിച്ച് പോയ രാജശ്രീ എന്ന പെൺകുട്ടിയെ സ്വന്തം മകളെ പോലെ കണ്ട് വളർത്തി ഒടുവിൽ അവളുടെ വിശ്വാസങ്ങൾക്കനുസരിച്ച് വിഷ്ണുപ്രസാദ് എന്ന യുവാവിന് വിവാഹം കഴിപ്പിച്ച് നൽകിയിരിക്കുകയാണ് കൈനോത്ത് സ്വദേശി എ അബ്ദുള്ളയും ഭാര്യ കദീജയും. ഹസൻ കെയാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ശശികല ടീച്ചറുടെ പ്രസംഗം കേട്ട് കലി കയറി ഫഹദ് മോനെ കഴുത്തറുത്ത് കൊന്ന നാട്ടിലാണിത്..
നളിന്‍ കുമാറിന്റെ പ്രസംഗം കേട്ട് വികാരം കൊണ്ട്‌ ഉറങ്ങിക്കിടന്ന റിയാസ് മൗലവിയെ കുത്തികൊന്ന നാട്ടില്‍... ഏതോ ഉത്തരേന്ത്യന്‍ സ്വാമിനീയുടെ വിഷ നാവ് കേട്ട് അയ്യൂബ് മൗലവിയെ ഇരുമ്പാണി തറച്ച പട്ടിക കൊണ്ട്‌ തല തല്ലി തകര്‍ത്ത നാട്ടില്‍ ആണിത്... 
 
കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പിൽ...
 
പത്താം വയസിൽ അച്ഛനമ്മമാർ മരിച്ച പെൺകുട്ടിയാണ് രാജശ്രീ. പത്ത് വര്‍ഷം മുമ്പ് അബ്ദുല്ലയുടെ വീട്ടിൽ എത്തിയ രാജശ്രീയെ സ്വന്തം മകളെ പോലെ കരുതി പോറ്റി വളർത്തി. ആരോരുമില്ലാതെ കുട്ടിയെ വേണമെങ്കിൽ ഒരു ലവ് ജിഹാദ് ഏര്‍പ്പാടു ചെയത് കെട്ടിച്ച് വിടാമായിരുന്നു!!! എന്നാൽ അവളുടെ എല്ലാ വിശ്വാസവും സംരക്ഷിച്ചു കൊണ്ട്‌ തന്നെ, എല്ലാ ചിലവും വഹിച്ച് മംഗല്യ സൗഭാഗ്യം ഒരുക്കാനാണ് വീട്ടുടമസ്ഥനായ കൈനോത്ത് സ്വദേശി എ.അബ്ദുല്ലയും ഭാര്യ കദീജ കുന്നരീയത്തും തീരുമാനിച്ചത്‌. അതാണ് മദ്രസയില്‍ പഠിപ്പിച്ചു വിട്ട ഇസ്ലാം.
 
മാതാപിതാക്കൾ നഷ്ടപ്പെട്ട, 12 വര്‍ഷമായി കൂടെ കഴിയുന്ന രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തിൽ വെച്ച് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദിനെ അബ്ദുല്ലയും കദീജയും ഏല്പിച്ചു.
 
ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുടെ കാർമികത്വത്തിൽ നടന്ന വിവാഹ ചടങ്ങുകൾ വധുവിന്റെ ഭാഗത്ത് നിന്ന് അബ്ദുല്ല കൈനോത്ത് - ഖദീജ കുന്നരിയത്തും വരന്റെ ഭാഗത്ത് നിന്ന് കുടുംബക്കാരും സ്നേഹിതൻമാരു സുഹ്യത്തുക്കളും ജാതി മതഭേദമന്യേ സന്നിഹിതരായി. ടിപ്പു സുല്‍ത്താന്റെയും, മലബാര്‍ കലാപത്തിന്റെയും ഇല്ലാ കഥകളും നുണകളും ദിനംപ്രതി പറഞ്ഞ്‌ പരത്തി മത സാമുദായിക അന്തരീക്ഷം വിഷമായമാക്കാന്‍ ഓവര്‍ ടൈം പണി എടുക്കുന്ന ചാണക കൂട്ടത്തിനു ഇരുട്ടടി പോലെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇടക്കിടക്ക് ഇത്തരം മഹോന്നത വാർത്തകൾ വരുന്നത് വലിയ ആഘാതം തന്നെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments