Webdunia - Bharat's app for daily news and videos

Install App

ക്വാറന്റിൻ ലംഘിച്ച് കൊല്ലം സബ് കലക്ടർ മുങ്ങി, പൊങ്ങിയത് യുപിയിൽ; നടപടിയെടുക്കുമെന്ന് മന്ത്രി

അനു മുരളി
വെള്ളി, 27 മാര്‍ച്ച് 2020 (09:56 IST)
ലോകം മുഴുവന്‍ കോവിഡ് 19 ഭീഷണിയിലാണ്. കേരളത്തിലെ സ്ഥിതി വിശേഷവും സമാനമാണ്. ഇതിനിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാറന്റിൻ ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കലക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 
 
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയാണ് ക്വാറന്റീനില്‍ നിന്നും പുറത്തിറങ്ങി മുങ്ങിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ല. ഫോണില്‍ ബന്ധപ്പോള്‍ കാണ്‍പൂരിലെന്ന് മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19–ആം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് ഗുരുതര ചട്ടലംഘനമാണ്. കർശനമായ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്.
 
കൊവിഡ് 19 ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ്ബ് കലക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കൊല്ലം കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍പറഞ്ഞു. വിഷയം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments