Webdunia - Bharat's app for daily news and videos

Install App

നോവൽ പിൻ‌വലിച്ചത് ആൾക്കൂട്ട ആക്രമണത്തെ ഭയന്ന്, വെളിച്ചമില്ലാത്ത ദിവസങ്ങൾ വരാനിരിക്കുന്നു: സ്ഥിരീകരിച്ച് എഡിറ്റര്‍ കമല്‍റാം സജീവ്

Webdunia
ശനി, 21 ജൂലൈ 2018 (17:09 IST)
എസ്.ഹരീഷ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പിന്‍വലിച്ചത് സംഘപരിവാര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവ്. ആൾക്കൂട്ട ആക്രമണത്തിന്റെ ഇരയായി തീർന്നുകൊണ്ടിരിക്കുകയാണ് എഴുത്തുകാരനെന്ന് കമൽ‌റാം പറയുന്നു. 
 
'എസ്. ഹരീഷ് അദ്ദേഹത്തിന്റെ നോവല്‍ മീശ പിന്‍വലിച്ചു. സാഹിത്യം ആള്‍ക്കൂട്ട ആക്രമണത്തിനു ഇരയായിത്തിര്‍ന്നു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിവസം. വെളിച്ചമില്ലാത്ത ദിവസങ്ങള്‍ വരാനിരിക്കുന്നു''- എന്നാണ് കമല്‍റാം സജീവിന്റെ ട്വീറ്റ്.
 
ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന ഹിന്ദു സ്ത്രീകളെ നിന്ദിച്ചുവെന്ന ആരോപണം ശക്തമായതോടെയാണ് എസ് ഹരീഷ് തന്റെ നോവല്‍ പിന്‍വലിച്ചത്. തന്റെ പുതിയ നോവലായ 'മീശ' യില്‍ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിനാണ് സംഘപരിവാര്‍ എഴുത്തുകാരനെതിരെ തിരിഞ്ഞത്. കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.
 
അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുകയാണെന്നും, പിന്നീട് പുസ്തകമായി പുറത്തിറക്കുമെന്നും ഹരീഷ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments