Webdunia - Bharat's app for daily news and videos

Install App

വെറും 40 മിനിറ്റ്, വീണത് മൂന്നാം നമ്പര്‍താരം; സിന്ധു വീണ്ടും ലോക ബാഡ്മിന്റൻ ചാമ്പ്യന്‍‌ഷിപ്പ് ഫൈനലിൽ

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (16:10 IST)
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ തോല്‍പിച്ച് ഇന്ത്യയുടെ പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍. തായ് സു യിങ് എന്ന വമ്പന്‍ കടമ്പ കടന്നെത്തിയ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയിച്ചത്. സ്‌കോര്‍: 21-7, 21- 14.

തീർത്തും ഏകപക്ഷീയമായി മാറിയ സെമി പോരാട്ടം 40 മിനിറ്റു മാത്രമാണ് നീണ്ടത്. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ചെൻ യു ഫെയ്. സിന്ധു അഞ്ചാമതും.

ആദ്യ ഗെയിം അനായാസമായി തന്നെ സ്വന്തമാക്കിയ സിന്ധുവിനെതിരേ മികച്ച റാലികളോടെ ഫെയി രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിന്ധുവിന്റെ ചില പിഴവുകളില്‍ നിന്ന് തുടക്കത്തില്‍ മുതലെടുക്കാന്‍ കഴിഞ്ഞെങ്കിലും ഈ പോരാട്ടവീര്യം അവസാന വരെ നിലനിര്‍ത്താന്‍ ഫെയിക്കായില്ല.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ മൂന്നാം ഫൈനലാണിത്. 2018ലും 2017ലും. രണ്ട് തവണയും കലാശപ്പേരില്‍ തോല്‍വിയായിരുന്നു ഫലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments