Webdunia - Bharat's app for daily news and videos

Install App

പ്രതികാരമെന്നാൽ ഇതാണ്; മാരിനെ തോൽ‌പ്പിച്ച് സിന്ധു

മാരിനോടു മധുരപ്രതികാരം വീട്ടി സിന്ധു

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (07:50 IST)
മാറക്കാനയിൽ നടന്ന ഒളിമ്പിക്സിൽ സ്പെയിൻ താരം കരോലിന മാരിനു മുന്നിൽ ഇന്ത്യൻ താരം പി വി സിന്ധു പരാജയപ്പെട്ടത് ആരും മറന്നിട്ടുണ്ടാകില്ല. അന്നത്തെ തോൽവിയ്ക്ക് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് കിരീടം. 
 
കരോലിന മാരിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. (21-19, 21-16). മാറക്കാനയിൽ നടന്ന തോൽവിയ്ക്ക് ഇന്ത്യയില്‍ നടന്ന ബാഡ്മിന്റണ്‍ സീരിസില്‍ മറുപടി കൊടുത്തിരിക്കുകയാണ് ഇതോടെ സിന്ധു. ഇതോടെ സിന്ധുവിന്റെ സുപ്പര്‍സീരീസ് കിരീടനേട്ടം രണ്ടായി. 
 
2016 നവംബറില്‍ നടന്ന ചൈന ഓപ്പണിലും സിന്ധു വിജയിച്ചിരുന്നു. ഒളിമ്പിക്സ് ഫൈനലിലടക്കം ഇരുവരും 9 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ച് പ്രാവശ്യവും വിജയം കരോലിനൊപ്പമായിരുന്നു. ഈയിടെ നടന്ന ദുബായ് ഓപ്പണില്‍ സിന്ധു മാരിനെ തോല്‍പ്പിച്ചിരുന്നു. ഈ വിജയത്തോടെ സിന്ധു തന്റെ കരിയറിലെ ബെസ്റ്റ് റാങ്കിങ്ങായ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുകയറിയേക്കും.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments