Webdunia - Bharat's app for daily news and videos

Install App

ഏത് കാലാവസ്ഥയിലും തളരില്ല, പരിശീലനം 100 മീറ്റർ എറിഞ്ഞ കോച്ചിന്റെ കീഴിൽ: നീരജിന് മെഡൽ ലഭിച്ചില്ലെങ്കിലാണ് അത്ഭുതം

Webdunia
ശനി, 7 ഓഗസ്റ്റ് 2021 (19:21 IST)
2016ൽ ലോക അണ്ടര്‍ -20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് നീരജ് ചോപ്ര ആദ്യമായി കായികലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്. മത്സരത്തിൽ 86.48 മീറ്റര്‍ എറിഞ്ഞ് ലോക ജൂനിയര്‍ റെക്കോഡ് കുറിച്ച് കൊണ്ട് നീരജ് തന്റെ വരവറിയിച്ചപ്പോൾ തന്നെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി താരത്തെ ആരാധകർ കണക്കാക്കിയിരുന്നു. 
 
ഹരിയാനയിലെ 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളില്‍ ഏറ്റവും മുതിര്‍ന്നവൻ ആയി ജനിച്ച നീരജിന് 11 വയസിൽ 80 കിലോ ഭാരമുണ്ടായിരുന്നുവെന്ന് കേൾക്കുമ്പോൾ ഇന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കും.  എന്നാൽ ജാവലിൻ ത്രോയിൽ അവനുണ്ടായ ആവേശം വലിയ മാറ്റമാണ് നീരജി‌ൽ ഉണ്ടാക്കിയത്. കഠിനമായ പരിശീലനങ്ങൾക്കൊടുവിൽ 14-ാം വയസ്സില്‍ പാഞ്ച്കുലയിലെ സ്‌പോര്‍ട്‌സ് നഴ്‌സറിയിൽ. അവിടെ നിന്ന് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിന്‍ പരിശീലനം. 2012-ല്‍ ലക്ക്‌നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ മീറ്റിൽ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി കായികവേദികളിൽ നീരജ് വരവറിയിച്ചു.
 
2013ൽയുക്രെയ്‌നില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത് 19-ാം സ്ഥാനം മാത്രം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും പ്രകടനം മോശമായതോടെ പരിശീലകൻ ഉവെ ഹോഹ്നയുടെ  (ജാവലിന്‍ 100 മീറ്റര്‍ പായിച്ച ഏക താരമായ ജർമൻ താരം‌) കീഴിൽ പരിശീലനം. നീരജിന്റെ കരിയറിനെ തന്നെ ആ തീരുമാനം മാറ്റിമറിച്ചു.
 
തുടർന്ന് ലോക ജൂനിയർ റെക്കോഡ് നേട്ടമിട്ടുകൊണ്ട് അന്താരാഷ്ട്ര വേദിയിൽ തിരിച്ചെത്തിയത് മുതൽ പിന്നെ നീരജിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. 2018ൽ ഏഷ്യൽ ഗെയിംസിലും കോമൺ വെൽത്ത് ഗെയിംസിലും സ്വർണം. ഇതിനിടെ പരിക്കേറ്റ് 2019ൽ നീരജിന് കായികവേദികളിൽ തന്റെ സാന്നിധ്യം അറിയിക്കാൻ സാധിച്ചിരുന്നില്ല. 
2020 എന്ന വർഷം കൊവിഡ് കൊണ്ടുപോയ‌പ്പോൾ 2021 തന്റെ വർഷമാക്കി മാറ്റുകയായിരുന്നു നീരജ്. ടോക്യോ ഒളിമ്പി‌ക്‌സിനായി പ്രത്യേക പരിശീലനങ്ങളാണ് താരം നടത്തിയത്. 
 
എത് കാലാവസ്ഥയിലും ഒരുപോലെ തിളങ്ങുന്നതിനായി പാട്യാലയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും സ്വീഡനിലെ തണുത്ത കാലാവസ്ഥയിലും പരിശീലനം.  ഈ വർഷം 96 മീറ്ററിലേറെ ദൂരം കുറിച്ച ജര്‍മ്മന്‍ താരം യൊഹാനസ്‌ വെറ്റര്‍ ടോക്യോയിലെ കൊടുംചൂടിന് മുന്നിൽ തളർന്നപ്പോൾ നീരജ് നിഷ്‌പ്രയാസമായാണ് ഫൈനലിൽ മത്സരിച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments