Webdunia - Bharat's app for daily news and videos

Install App

എന്തിന് ഞങ്ങളെ അനാഥരാക്കി പോയി; പൊട്ടിക്കരഞ്ഞ് തമിഴകം ചോദിക്കുന്നു

തമിഴകം കരയുന്നു, ‘എന്തിന് അനാഥരാക്കി’ ?

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (15:22 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയം കലങ്ങിമറിയുമ്പോള്‍ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് തമിഴകം. ഒ പി എസ് ചരിത്രപരമായ തുറന്നു പറച്ചില്‍ നടത്തിയതിനു ശേഷം എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ മറീന ബാച്ചിലെ എം ജി ആര്‍ മെമ്മോറിയലിലേക്ക് ഒഴുകുകയാണ്. പിന്‍ഗാമിയെ നിശ്ചയിക്കാതെ, തങ്ങളെ അനാഥരാക്കി എന്തിനാണ് അമ്മ പോയതെന്ന് അവര്‍ ചോദിക്കുന്നു.
 
പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ മിക്ക എ ഐ എ ഡി എം കെ പ്രവര്‍ത്തകരും വിഷമത്തിലാണ്. പിന്‍ഗാമിയെ പ്രഖ്യാപിക്കാതെ അമ്മ വിട പറഞ്ഞതെന്തിനെന്ന് അവര്‍ ചോദിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തങ്ങളോട് പറയൂ എന്ന് അമ്മയോട് ആവശ്യപ്പെടുന്ന പ്രവര്‍ത്തകര്‍ ആരെയാണ് തങ്ങള്‍ പിന്തുണയ്ക്കേണ്ടതെന്നും ചോദിക്കുന്നു.
 
മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആയിരുന്നു പനീര്‍സെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, ഞായറാഴ്ച പനീര്‍സെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. രാജി ഗവര്‍ണര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചൊവ്വാഴ്ച വൈകുന്നേരം മറീനയിലെ ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ എത്തിയ പനീര്‍സെല്‍വം താന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായി എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 
ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാവല്‍മുഖ്യമന്ത്രിയായി തുടരുന്ന പനീര്‍സെല്‍വം ജയലളിതയുടെ മരണത്തില്‍ ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments