Webdunia - Bharat's app for daily news and videos

Install App

പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങൾ കേന്ദ്രസർക്കാരിന്റെ വികസനശ്രമങ്ങൾക്ക് തിരിച്ചടിയാകും; മുന്നറിയിപ്പുമായി ആർഎസ്എസ് മുഖപത്രം

ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കരുതെന്ന് ആർഎസ്എസ്

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (10:55 IST)
ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കരുതെന്ന് ആർഎസ്എസ് മുഖപത്രം ‘പാഞ്ചജന്യ’. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ഒരുകാരണവശാലും പിന്തുണയ്ക്കില്ല. ഇത്തരം അക്രമങ്ങളെ എന്നും തള്ളിപ്പറഞ്ഞ ചരിത്രമാണ് ആർഎസ്എസിനുള്ളത്. പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്നും സ്വാമി വിവേകാനന്ദൻ, ആർഎസ്എസ് സർസംഘചാലക് എം എസ് ഗോൾവാൾക്കർ ഹിന്ദുത്വ നേതാവ് സവർക്കർ തുടങ്ങിയവരുടെ കൃതികൾ ഗോസംരക്ഷകർ വായിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖപത്രം പറയുന്നു. 
 
പശുവിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ സർക്കാരിന്റെ വികസനശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്നും മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നുണ്ട്. വിവാദമായ സംഭവങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആർഎസ്എസ് തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നത്.  മൃഗങ്ങളെ രാഷ്ട്രീയ പോരാട്ടത്തിനായി ഉപയോഗിക്കുന്ന കോൺഗ്രസിനും കമ്യൂണിസ്റ്റിനുമെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്. കശാപ്പ് ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. 
 
ഉത്തരേന്ത്യയിലെ സംസ്കാരവും ഭക്ഷണശീലങ്ങളും രാജ്യം മുഴുവൻ അടിച്ചേൽപ്പിക്കാൻ കഴിയില്ല. പശുക്കളെയും ക്ഷേത്രങ്ങളെയും നിരുത്തരവാദിത്തത്തോടെയാണ് ഹിന്ദുക്കൾ കൈകാര്യം ചെയ്യുന്നത്. ഗോരക്ഷയെന്നത് സർക്കാരിന്റെ ചുമതലയാണെന്ന മട്ടിൽ ഒഴി‍ഞ്ഞുമാറി നിൽക്കുകയും പശുക്കളെ ആരോഗ്യത്തോടെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുസമൂഹത്തിലെ കുറ്റക്കാർ. നമ്മുടെ പശുക്കളെ ഗുരുതരമായ വൈദ്യ ഇടപെടലുകൾക്കു വിധേയമാക്കുകയും കന്നുകുട്ടികൾക്കു മാതാവിന്റെ പാൽ നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ നിലപാടുകളാണ് തിരുത്തേണ്ടതെന്നും മുഖപത്രത്തില്‍ പറയുന്നു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments