Webdunia - Bharat's app for daily news and videos

Install App

തുഷാറിന് രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്തെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ കൃഷ്ണദാസാണെന്ന് കരുതുന്നില്ല: ശ്രീധരന്‍ പിള്ള

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (17:27 IST)
ബിഡി‌ജെ‌എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ബി ജെ പി നേതാവും ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ പി എസ് ശ്രീധരന്‍ പിള്ള. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
 
തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. അത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പി കെ കൃഷ്ണദാസാണെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍‌പിള്ള പറഞ്ഞു. 
 
നിലവില്‍ ബി ഡി ജെ എസുമായുള്ള തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കും. ബി ഡി ജെ എസിന് നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കും. ചില സാങ്കേതിക തടസങ്ങള്‍ മാത്രമാണ് അതിനുള്ളത് - ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
 
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തുഷാറിനെ വെട്ടിയാണ് വി മുരളീധരന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ബി ജെ പിയുടെ അവഗണനകള്‍ക്കെതിരെ തുഷാര്‍ നേരിട്ടുതന്നെ രംഗത്തെത്തുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments