Webdunia - Bharat's app for daily news and videos

Install App

എയർ ആംബുലൻസിന് ഇനി പ്രത്യേക സമിതിയുടെ അനുമതി കൂടി വേണം: ലക്ഷദ്വീപിനെ ശ്വാസം‌ മുട്ടിച്ച് കൂടുതൽ നിയന്ത്രണങ്ങൾ

Webdunia
ബുധന്‍, 26 മെയ് 2021 (17:30 IST)
പ്രതിഷേധങ്ങൾക്കിടയിലും പുതിയ തീരുമാനങ്ങളും കർശന നടപടികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ.ദ്വീപിലെ എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് അവസാനം ഇറങ്ങിയ ഉത്തരവ്.
 
വിദഗ്‌ധ ചികിത്സയ്‌ക്കായി അതാത് ദ്വീപുകളിലെ മെഡിക്കൽ ഓഫീസർമാരായിരുന്നു എയർ ആംബുലൻസിന് അനുമതി നൽകിയിരുന്നത്. ദ്വീപിൽ ആശുപത്രി സൗകര്യങ്ങൾ കുറവായതിനാൽ മെഡിക്കൽ ഓഫീസറുടെനുമതി പ്രകാരം എയർ ആംബുലൻസ് സൗകര്യം ഒരുക്കുകയാണ് ചെയ്‌തിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബലൻസിൽ മാറ്റാൻ സാധിക്കു. കമ്മിറ്റി അനുമതി നിഷേധിച്ചാൽ രോഗികളെ കപ്പൽ മാർഗ്ഗമേ മാറ്റാൻ സാധിക്കുകയുള്ളു.
 
വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താനാവശ്യപ്പെടുന്ന പുതിയ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതിൽ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments