Webdunia - Bharat's app for daily news and videos

Install App

അമിത് ഷാ ആഭ്യന്തര മന്ത്രിയായെന്ന് കരുതി പിന്നോട്ടില്ല, പോരാടും: ശ്വേത ഭട്ട്

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (10:14 IST)
ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ നീതിക്കായി പോരാടുമെന്നും ആരേയും ഭയന്ന് പിന്നോട്ടില്ലെന്നും ഭാര്യ ശ്വേത ഭട്ട്. അമിത് ഷാ ആഭ്യന്തരമന്ത്രിയായതുകൊണ്ട് തങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് അല്‍പ്പം പോലും പിന്നോട്ടില്ലെന്നാണ് ശ്വേത ഇന്നലെ പ്രസ്‌ക്ലബിൽ നടന്ന മീറ്റിംഗിൽ പറഞ്ഞത്. 
 
സഞ്ജീവിനെ ജയിലിലടച്ചിട്ടും മതിയാകാതെ അവര്‍ ഞങ്ങള്‍ക്കെതിരായുള്ള പീഡനം തുടരുകയാണ്. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷയ്ക്ക് കോടതി വിധിച്ചിരുന്നെങ്കിലും അവര്‍ അത് നടപ്പാക്കിയില്ല. ഞങ്ങളെ ഇടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ ട്രക്കിന് നമ്പറോ ഡ്രൈവര്‍ക്ക് ലൈസന്‍സോ ഇല്ല ന്യൂദല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റിംഗില്‍ ശ്വേത ഭട്ടും മകന്‍ ശന്തനു ഭട്ടും പറഞ്ഞു.
 
2002- ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന് പുറത്താക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. 
 
രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഇപ്പോള്‍ ജയിലിലാണ്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments