Webdunia - Bharat's app for daily news and videos

Install App

ഓഖി ദുരന്തം അപ്രതീക്ഷിതം, കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നില്ല; രക്ഷാപ്രവർത്തന നടപടികളിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

മരണമടഞ്ഞവരുടെ കുടുംബത്തിനു 20 ലക്ഷം, പരുക്കേറ്റവർക്ക് 5 ലക്ഷം നൽകും: മുഖ്യമന്ത്രി

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (11:26 IST)
ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിതമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പുകൾ ഒന്നും തന്നെ കേന്ദ്രം അറിയിച്ചിരുന്നില്ലെന്നും രക്ഷാപ്രവർത്തന നടപടികൾ സംസ്ഥാന സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ചുഴലിക്കാറ്റിനെ കുറിച്ച് 5 ദിവസം മുൻപ് ഓരോ 12 മണിക്കൂർ ഇടവിട്ടും കേന്ദ്രം മുന്നറിയിപ്പ് നൽകേണ്ടതാണ്. മൂന്ന് ദിവസം മുൻപ് ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും ചുഴലിക്കാറ്റിന്റെ വേഗത, ദിശ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ അറിയിപ്പുകൾ കേന്ദ്രം നൽകേണ്ടതാണെന്നും എന്നാൽ, മുന്നറി‌യിപ്പുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 
തിരമലാകളിൽ നിന്നും രക്ഷപെട്ട് 700ലധികം ആളുകൾ മറ്റ് തീരങ്ങളിൽ എത്തിയിട്ടുണ്ട്. 52 ഇടങ്ങളിലായി എണ്ണായിരത്തിലേറെ പേർ പുനരധിവാസ കേന്ദ്രങ്ങളിൽ ഇണ്ട്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി നാട്ടിലേക്ക് എത്തിക്കും. ഓഖിയിൽ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബത്തിനു 20 ലക്ഷം രൂപ ധനസഹായം നൽകും. 
 
മരണമടയുകയോ കാണാതാവുകയോ ചെയ്ത മത്സ്യബന്ധനത്തൊഴിലാളികളുടെ മക്കൾക്ക് സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകും. തൊഴിലാളികളുടെ ആശ്രിതർക്ക് തൊഴിൽ പരിശീലനവും ഇവർക്ക് നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപ നൽകും. 15 കപ്പൽ 7 ഹെലി‌കോ‌പ്റ്റർ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.  
 
ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സാഹയങ്ങള്‍ പാക്കേജിലുണ്ട്. ഇവരെ എത്രയും വേഗം തൊഴില്‍മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കും. ധനസഹായം വേഗത്തില്‍ നല്‍കാനും തീരുമാനമായി.
 
പുനരധിവാസം, മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായം അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments