Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു, ഉറങ്ങിയില്ല, അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക്

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (09:21 IST)
രാജ്യം ഏറെ കാത്തിരുന്ന വിധി ഒടുവിൽ നടപ്പിലായിരിക്കുന്നു. നിർഭയ കേസിൽ നാലു പ്രതികളെയും ഇന്ന് പുലർച്ചെ 5.30ന് തന്നെ തൂക്കിലേറ്റി. തൂക്കിലേറ്റുന്നതിന് തൊട്ടുമുൻപുള്ള സമയങ്ങളിൽ പ്രത്യേക സെല്ലുകളായിരുന്നു പ്രതികളെ പാർപ്പിച്ചിരുന്നത്. ഭക്ഷണം കഴിക്കാൻ പോലും പ്രതികൾ താൽപര്യം പ്രകടിപ്പിച്ചില്ല എന്നാണ് ജയിലിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.
 
തൂക്കിലേറ്റുന്നതിന് മുൻപ് അവസാന ആഗ്രവും പ്രതികൾ വെളിപ്പെടുത്തിയില്ല. പുലർച്ചെ മൂന്ന് മണിയോടെ സുപ്രീം കോടതിയിൽനിന്നുമുള്ള അവസാന വിധിയും പുറത്തുവന്നതിന് പിന്നാലെ 3.30ന് തന്നെ വധശിക്ഷക്കുള്ള നടപടികൾ ആരംഭിച്ചു. 3.30ന് നാല് പ്രതികളെയും ഉണർത്തി. പിന്നീട് വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ആരംഭിച്ചു. 
 
മരണ വാറണ്ട് പ്രതികളെ വായിച്ച് കേൾപ്പിച്ച ശേഷം 5.30ന് തന്നെ വധശിക്ഷ നടപ്പിലാക്കി. 6 മണി വരെ മൃതദേഹങ്ങൾ തൂക്കുകയറിൽ തന്നെയായിരുന്നു. പിന്നീട് ജെയിലിനുള്ളിൽ വച്ച് പ്രതികളുടെ മരണം ഡോക്ടർ ഉറപ്പുവരുത്തി. മൃതദേഹങ്ങൾ ഡിഡിയു ആശുപത്രിയിൽ പോസ്റ്റ് മൊർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോ ചിത്രീകരിക്കും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments