Webdunia - Bharat's app for daily news and videos

Install App

നിർഭയയുടെ ഓർമകൾക്ക് 5 വയസ്സ്; മാറാതെ ഇന്ത്യ

ലജ്ജിക്കേണ്ടി വന്ന ക്രൂരത; ഒന്നും മാറിയിട്ടില്ല, മാറുകയുമില്ല?

എസ് ഹർഷ
ശനി, 16 ഡിസം‌ബര്‍ 2017 (15:03 IST)
ഡൽഹിയിൽ 23കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തെ തുടർന്ന് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുന്നു. അഞ്ച് വർഷം മുൻപ് ഇതേദിവസമായിരുന്നു സുഹൃത്തിനൊപ്പം സിനിമ കണ്ടിറങ്ങിയ പെൺകുട്ടി അതിക്രൂരമായി ബലാത്സം‌ഗം ചെയ്യപ്പെട്ടത്. നിർഭയ കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം തികഞ്ഞെ‌ങ്കിലും സമൂഹത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. 
 
സുഹൃത്തിനൊപ്പം ആ രാത്രി ബസിൽ കയറുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല അതൊരു ‘നരകവാഹന’മാണെന്ന്. സഹപാഠിയെ ബസിൽ നിന്നും തള്ളിയിട്ട് ബസിലുണ്ടായിരുന്ന ആറു പേർ അവളെ പിച്ചിച്ചീന്തി. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ അവളെ അവർ വഴിയരുകിലേക്ക് വലിച്ചെറിഞ്ഞു. ചോര വാർന്ന് ഒടുവിൽ 13 നാൾ ജീവനു വേണ്ടി മല്ലടിച്ച അവളെ രാജ്യം പിന്നീട് 'നിർഭയ' എന്ന് വിളിച്ചു. 
 
നിർഭയ എന്ന പെൺകുട്ടിയുടെ ഓർമകൾക്ക് മുന്നിൽപ്പോലും നാം തലകുനിക്കേണ്ടി വരുന്നു. കാലത്തിനു മായ്ക്കാൻ കഴിയാത്ത ഓർമയായി അവൾ ഇന്നും അവശേഷിക്കുന്നുവെങ്കിലും ഒരു മാറ്റവും വരുത്താനാകാതെ സമൂഹം അതേസ്ഥാനത്ത് തന്നെ നി‌ൽക്കുന്നു. നിർഭയയുടെ അമ്മ ആശാ ദേവി സിങിനും പറയാനുള്ളത് അതുതന്നെയാണ്. 
 
'ഓരോ ദിവസവും ഓരോ പെൺകുട്ടിയും ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന വാർത്തകൾ കേൾക്കുമ്പോൾ ഞാൻ അവളെ ഓർക്കും. എന്റെ മകളെ, അവൾ അനുഭവിച്ച ക്രൂരതയും തീവ്രവേദനയും ഭയവും ഓർമിക്കും. പിച്ചിചീന്തപ്പെട്ടെങ്കിലും അവൾ ഇപ്പോഴും ആശുപത്രിയിൽ ജീവനോടെ ഉണ്ടെന്ന് ഞാൻ ഓർക്കും. ഇരുൾ വീണ ആളൊഴിഞ്ഞ വഴികളെ എനിക്ക് ഇന്നും ഭയമാണ്' - ആശാ ദേവിയുടെ വാക്കുകളാണിത്. 
 
അതെ, ഇന്ത്യയിൽ ആശാ ദേവിയെന്ന സ്ത്രീയെപ്പോലെ ആധിപിടിക്കുന്ന അനേകം സ്ത്രീകളുണ്ട്. ആശ ദേവിയെന്ന അമ്മയെപ്പോലെ മകളെ ഓർത്ത് ഉരുകുന്ന അനേകം അമ്മമാരുണ്ട്. അതിൽ ജിഷയുടെ അമ്മയും സൗമ്യയുടെ അമ്മയും ഉണ്ട്. പെൺ‌മക്കളെ ചേർത്തുപിടിച്ച് വളർത്തുന്ന ഓരോ അമ്മമാരുടെയും അച്ഛന്മാരുടെയും നെഞ്ചിൽ ഇപ്പോഴും ഭയമാണ്. 
 
ഇന്ത്യൻ സമൂഹത്തെ വളരെയധികം ചിന്തിപ്പിച്ച കേസായിരുന്നു നിർഭയയുടേത്. ഒരു മനുഷ്യജീവിയോട് കാണിക്കാവുന്ന അങ്ങേയറ്റം ക്രൂരതയായിരുന്നു അവർ ആരു പേരും നിർഭയയോട് ചെയ്തത്. ക്രൂരതകൾ അവസാനിച്ചെങ്കിലും ശരീരത്തിൽ ജീവൻ മാത്രം നിലനിന്നു. മരിക്കാൻ അവൾക്ക് ആഗ്രഹമില്ലായിരുന്നു. ജീവൻ പിടിച്ചുനിർത്താൻ ഡോക്ടർമാരും ശ്രമിച്ചു. എല്ലാ ക്രൂരതകൾക്കും ഒടുവിൽ 13ആം ദിവസം അവൾ യാത്രയായി. 
 
നിർഭയയ്ക്ക് ശേഷം ഇനിയൊരു നിർഭയ ഉണ്ടാകരുതെന്ന് സമൂഹം വിളിച്ചു പറഞ്ഞു. അധികാരികൾ അവരുടെ പണികൾ ചെയ്തു തുടങ്ങി. നിരത്തുകളിൽ, ഇടവഴികളിൽ എല്ലായിടത്തും സി സി ടി വി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. പൊലീസ് പെട്രോളിങ്ങ് ശക്തമാക്കി. എന്നിട്ടും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. സ്ത്രീ ഇന്നും നിരത്തുകളിൽ സുരക്ഷിതയല്ല. ഇനിയെത്ര നാൾ ഇങ്ങനെ?...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments