Webdunia - Bharat's app for daily news and videos

Install App

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ വേരറുക്കാൻ മുംബൈ പൊലീസ്, ദാവൂദിന്റെ സഹോദരപുത്രനെ മുംബൈ പൊലീസ് പിടികൂടി

Webdunia
വെള്ളി, 19 ജൂലൈ 2019 (17:47 IST)
ദാവൂദ് ഇബ്രാഹിം ഡി കമ്പനി വഴി നടത്തുന്ന ഹവാല പണമിടപാടുകൾ നിയന്ത്രിക്കാൻ ശക്തമായ നടപടിയുമായി മുംബൈ പൊലീസ്. ഇതിന്റെ ഭാഗമായി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറിന്റെ മകൻ റിസ്‌വാനെ മുംബൈ പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു. രാജ്യംവിടാൻ  ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽവച്ചാണ് റിസ്‌വാനെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്.
 
ഹവാല പണമിടപാടുകൾ നടത്തിയതിനും.ഭീഷൺപ്പെടുത്തി പണം തട്ടിയതിനും റിസ്‌വാന്റെ പേരിൽ കേസുകൾ നിലവിലുണ്ട്. ഡി കമ്പനിയുടെ ഹവാല പണമിടപാടുകളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നതിനായി പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ ഛോട്ടാ ഷക്കീലിന്റെ അനുയായി അഹമ്മദ് റാസയെ നേരത്തെ തന്നെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. 
 
ദുബായിൽ അറസ്റ്റ് ചെയ്ത റാസയെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തിൽ വച്ച് അഹമ്മദ് റാസയെ പൊലീസ് പിടിക്കുടി. പാകിസ്ഥാനിലിരുന്ന് ദാവുദ് ഇബ്രാഹിം ഡി കമ്പനിയിലൂടെ ഹവാല ഇടപാടുകൾ നടത്തുന്നതായി മുംബൈ പൊലീസിലെ രസസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് നടപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments