Webdunia - Bharat's app for daily news and videos

Install App

പട്ടാളക്കാരനാകാൻ 4 വർഷം പോരാ, യുദ്ധം വന്നാൽ എന്ത് ചെയ്യും? അഗ്നിപഥിനെതിരെ മേജർ രവി

Webdunia
വെള്ളി, 17 ജൂണ്‍ 2022 (15:51 IST)
സൈന്യത്തിൽ 4 വർഷക്കാലത്തെ ഹ്രസ്വനിയമനത്തിന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് മേജർ രവി. ഒരു പട്ടാളക്കാരനെ പട്ടാളാക്കാരനായി മാറ്റിയെടുക്കാൻ ചുരുങ്ങിയത് 5-6 വർഷം വരെ ആവശ്യമുണ്ട്. ഇതെന്തോ പിക്നിക്കിന് പോകുന്നത് പോലെ വന്നിട്ട് പോകുന്ന പോലെയാണ് എന്ന വിമർശനമാണ് മേജർ രവി ഉന്നയിച്ചിരുക്കുന്നത്.
 
പുതിയ ആയുധസാമഗ്രികൾ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇതെല്ലാം വാങ്ങിയാലും നാല് വർഷത്തെ ട്രെയിനിങ്ങ് കൊണ്ട് അവർക്കത് കൈകാര്യം ചെയ്യാനാകില്ല. സാങ്കേതികമായി ഒരു സൈനികൻ അതിന് പ്രാപ്തനാകണമെങ്കിൽ അയാൾക്ക് ചുരുങ്ങിയത് 6-7 വർഷത്തെ പരിശീലനം ആവശ്യമാണ്. ചിലവ് ചുരുക്കാനാണെന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിൻ്റെ കൂടെ സ്ഥിരനിയമനത്തിനായുള്ള റിക്രൂട്ട്മെൻ്റ് നിർത്താൻ പോകുന്നതായും കേൾക്കുന്നു.
 
ഒരു യുദ്ധം വന്നാൽ ഇവരെ കൊണ്ട് എന്തുചെയ്യാൻ സാധിക്കും. നമുക്ക് ഒരു യുദ്ധത്തെ അഭിമുഖീകരിക്കാൻ കഴിയുമോ? നാല് വർഷത്തിനിടയ്ക്ക് ആരു വരുന്നു പോകുന്നു എന്നെല്ലാം എത്ര സൂക്ഷ്മ പരിശോധന നടത്തിയാലും പരിശോധിക്കാനാവില്ല എന്നിങ്ങനെ സുരക്ഷാ പ്രശ്നങ്ങളും പുതിയ സംവിധാനത്തിലുണ്ട്. നാലുവർഷഠെ പരിശീലനം കഴിഞ്ഞ് ഏതെങ്കിലും ഭീകരസംഘത്തിൽ ചേരാനാണ് ഒരാൾ വരുന്നതെങ്കിലോ? അപ്പോൾ അവർക്ക് ലഭിക്കുന്നത് പരിശീലനം ലഭിച്ച ആളുകളെയാണ്. ഇത് രാജ്യത്തിന് ഭീഷണിയാണ്. മേജർ രവി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments