Webdunia - Bharat's app for daily news and videos

Install App

ശ്വാസം‌മുട്ടി മരിച്ചതാണെന്ന് ഡോക്ടർ വിധിയെഴുതി, മരിച്ചയാളുടെ ചിതയ്ക്ക് തീ കൊളുത്തി മകൻ; ‘മൃതദേഹം’ എഴുന്നേറ്റ് നിന്ന് വെള്ളം ആവശ്യപ്പെട്ടു !

ചിപ്പി പീലിപ്പോസ്
ബുധന്‍, 27 നവം‌ബര്‍ 2019 (12:13 IST)
ശ്വാസം‌മുട്ടലിനെ തുടർച്ച് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 45കാരൻ ചിതയിൽ നിന്നും എഴുന്നേറ്റ് നിന്ന് വെള്ളം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാജേഷ് എന്ന് വിളിക്കുന്ന ടില്ലു കോള്‍ എന്നയാളാണ് സംഭവത്തിലെ നായകൻ.
 
ശനിയാഴ്ച പുലർച്ചെ ശ്വാസം‌മുട്ടലിനെ തുടർന്ന് രാജേഷിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മധ്യപാനത്തെ തുടർന്നുണ്ടായ ശ്വാസം‌മുട്ടലിൽ രാജേഷ് മരണപ്പെട്ടുവെന്ന് ഡോക്ടർമാർ വിധിയെഴുതി. 6 മണിയോടെ മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ അന്ത്യകർമങ്ങൾക്കായി വീട്ടുകാർ തയ്യാറായി. 
 
11 മണിയോടെയാണ് ശ്മശാനത്തില്‍ എത്തിച്ച്‌ മൃതദേഹം ചിതയില്‍ വെയ്ക്കുകയും ചെയ്തു. അന്ത്യകർമങ്ങളെല്ലാം കഴിഞ്ഞ് മൂത്തമകൻ ചിതയ്ക്ക് തീ കൊളുത്തി. അപ്പോൾ അകത്ത് കിടന്ന രാജേഷ് ചെറുതായി ഒന്നു ചുമച്ചു. ഇതോടെ രാജേഷിന് ജീവനുണ്ടെന്ന് കണ്ട നാട്ടുകാർ ഉടൻ തന്നെ ഇയാളെ ചിതയിൽ നിന്നും രക്ഷപെടുത്തി അടുത്തുള്ള ബഞ്ചിൽ കിടത്തി. രാജേഷ് മക്കളോട് വെള്ളം ചോദിച്ചു. 
 
പകുതിയോളം വെള്ളം കുടിക്കുകയും ചെയ്തു. അതേസമയം ശരീരത്തിന്റെ മറ്റുളള ഭാഗങ്ങള്‍ നിശ്‌ലമായിരുന്നു. വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. അപ്പോഴും ശരീരത്തെ ചൂട് നഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍മാര്‍ പരിശോധിച്ച് 30 മിനിറ്റ് കഴിഞ്ഞ് വന്ന് മരണപ്പെട്ടുവെന്നും അറിയിച്ചു. 
 
അതേസമയം ഇത്തവണ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയത്. 30 മിനിറ്റ് നീണ്ട പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചിതയ്ക്ക് തീ കൊളുത്തുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments