Webdunia - Bharat's app for daily news and videos

Install App

കാസർഗോഡ് വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞു: ആറ് മരണം നിരവധി പേർക്ക് പരിക്ക്

Webdunia
ഞായര്‍, 3 ജനുവരി 2021 (15:00 IST)
കാസർഗോഡ്: കർണാടക അതിർത്തിയിൽ പാണത്തൂർ സുള്ളു റോഡിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് അറ് മരണം. ഈശ്വരമംഗലത്തുനിന്നും ചെത്തുകയത്തിലേയ്ക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണവിട്ട ബസ് ആൾതാമസമില്ലാത്ത വീടിന് മുകളിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. 
 
രണ്ട് കുട്ടികളും, രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. അർധമൂല സ്വദേശി ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെൽനാട് സ്വദേശി രാജേഷ് (45), പുത്തൂർ സ്വദേശിനി സുമതി എന്നിവരുടെ മൃതദേഹങ്ങളാണ് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിയ്ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗലാപുരത്തേയ്ക്ക് കൊണ്ടുപോയി. മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ബസിൽ ആകെ എഴുപതോളം പേർ ഉണ്ടായിരുന്നു. ഭാസ്കരൻ എന്നയാളുടെ വീടിന് മുകളിലേയ്ക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ വിട് ഭാഗികമായി തകർന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments