Webdunia - Bharat's app for daily news and videos

Install App

ആ മലയാളികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; ഇവര്‍ ഐ എസ് ബന്ധമുള്ള പിടികിട്ടാപ്പുള്ളികള്‍

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (20:39 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) എന്ന ഭീകര സംഘടനയില്‍ ചേര്‍ന്നവരെന്നു കണ്ടെത്തിയ മലയാളികളുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) പുറത്തുവിട്ടു. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചുകൊണ്ടാണ് ഫോട്ടോകള്‍ പുറത്തുവിട്ടത്.
 
മോസ്റ്റ് വാണ്ടഡ് എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയ 21 മലയാളികളുടെ ചിത്രങ്ങളാണ് എന്‍ ഐ എ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പല മതവിഭാഗങ്ങളില്‍ പെട്ട ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും അതിന് ശേഷം ഐ എസില്‍ ചേരുകയും ചെയ്തെന്നാണ് എന്‍ ഐ എ വിലയിരുത്തുന്നത്.
 
ഈ 21 പേരെയും കഴിഞ്ഞ വര്‍ഷം ജൂണില്‍ കേരളത്തില്‍ നിന്ന് കാണാതാവുകയായിരുന്നു. ഈ 21 പേരില്‍ ആറുപേര്‍ സ്ത്രീകളാണ്. 21 പേരില്‍ ഏറ്റവും തലമുതിര്‍ന്ന ആളുടെ പ്രായം 36 വയസാണ്. 
 
ചെറുസംഘങ്ങളായി തിരിഞ്ഞ് ഇവര്‍ കേരളം വിടുകയും പിന്നീട് രാജ്യം വിടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ വിവിധരാജ്യങ്ങളില്‍ ഉണ്ടാകാമെന്നാണ് എന്‍ ഐ എ വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments