Webdunia - Bharat's app for daily news and videos

Install App

സ്വയരക്ഷയ്ക്ക് വേണ്ടി വെടിവച്ചു, ഒടുവിൽ സമ്മതിച്ച് യുപി പൊലീസ്

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (12:13 IST)
ബിജ്‌നോർ: പൗരത്വ ഭേതഗതിത്തിനെതിരെ നടന്ന പ്രക്ഷോപങ്ങളിൽ സ്വയരക്ഷക്കായി വെടിവെപ്പ് നടത്തിയെന്ന് ഉത്തർപ്രദേശ് പൊലീസിന്റെ വെളിപ്പെടുത്തൽ. ബിജ്‌നോറിലെ നഹ്‌ടൗറിൽ വെള്ളിയഴ്ച കൊല്ലപ്പെട്ട രണ്ട് പേരിൽ ഒരാൽ പൊലീസ് നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരിക്കുന്നത്.
 
പ്രക്ഷോപങ്ങങ്ങളിൽ പ്രതിഷേധക്കാർക്ക് നെരെ പൊലീസ് വെടിയുതിർത്തിട്ടില്ല എന്നും, അക്രമികളിൽ ചിലർ തോക്കുകളുമായാണ് എത്തിയത്. ഇവർ നടത്തിയ വെടിവെപ്പിലാണ് ആളുകൾ കൊല്ലപ്പെട്ടത് എന്നുമായിരുന്നു ഉത്തർപ്രദേശ് പൊലീസ് മേഥാവി ആവർത്തി പറഞ്ഞിരുന്നത്. റബർ ബുള്ളറ്റ് പ്രയോഗിക്കനാണ് തങ്ങൾക്ക്ക് ലഭിച്ചിരുന്ന നിർദേശം എന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.  
 
എന്നാൽ ഇതിനെയെല്ലാം തള്ളുന്നതാണ് ബിജിനോർ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തൽ. പ്രതിഷേധത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്തതോടെയാണ് സുലെമാൻ എന്ന യുവാനെ പൊലീസ് വെടിച്ച് വീഴ്ത്തിയത് എന്നായിരുന്നു പൊലീസിന്റെ വെളിപ്പെടുത്തൽ. മറ്റൊരാൾ അക്രമികൾ നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത് എന്നും പൊലീസ് പറഞ്ഞു. അതേസമയം സുലെമാൻ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments