Webdunia - Bharat's app for daily news and videos

Install App

ഹാസിനിയുടെ കൊലപാതകി ദശ്വന്തിന് വധശിക്ഷ

Webdunia
തിങ്കള്‍, 19 ഫെബ്രുവരി 2018 (17:20 IST)
ഏഴുവയസുകാരിയായ ഹാസിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് നശിപ്പിച്ച കേസിലെ പ്രതിയായ സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ക്ക് വധശിക്ഷ. ചെന്നൈ ചെങ്കല്‍‌പ്പേട്ട് കോടതിയാണ് കുറ്റവാളിയായ ദശ്വന്തിന് മരണശിക്ഷ വിധിച്ചത്.
 
2017 ഫെബ്രുവരിയിലാണ് 23കാരനായ ദശ്വന്ത് അയല്‍‌വീട്ടിലെ കുട്ടിയായ ഹാസിനിയെ അതിദാരുണമാം‌വിധം കൊലപ്പെടുത്തിയത്. 30 സാക്ഷികളെ വിചാരണ ചെയ്ത കോടതി 45 രേഖകളും 19 തെളിവുകളും പരിശോധിച്ചു. 
 
“കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ ഉറങ്ങിയിട്ടില്ല. പ്രതിക്ക് യഥാസമയം ശരിയായ ശിക്ഷ ലഭിക്കുന്നതിനുവേണ്ടിയായിരുന്നു എന്‍റെ പോരാട്ടം” - ഹാസിനിയുടെ പിതാവ് രാജേഷ് പ്രതികരിച്ചു.
 
2017 ഫെബ്രുവരി ആറിന് മുഗളിവാക്കത്തെ അപ്പാര്‍ട്ടുമെന്‍റില്‍ നിന്നാണ് ഹാസിനിയെ കാണാതായത്. അതേ ബിള്‍ഡിംഗില്‍ താമസിക്കുന്ന ദശ്വന്തിനെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ 2017 സെപ്റ്റംബര്‍ 12ന് ദശ്വന്തിന് ജാമ്യം ലഭിച്ചിരുന്നു. ഹാസിനിയുടെ പിതാവിനെ ദശ്വന്ത് കോടതി പരിസരത്തുവച്ച് ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. 
 
ഡിസംബര്‍ രണ്ടാം തീയതി ദശ്വന്തിന്‍റെ അമ്മയെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയതാണ് ഈ കേസിനിടയില്‍ ഏറ്റവും ഞെട്ടിച്ച സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്ന ദശ്വന്തിനെ ഡിസംബര്‍ ആറിന് പൊലീസ് പിടികൂടുകയായിരുന്നു. 
 
മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ദശ്വന്ത് പിടിയിലായതോടെ ദശ്വന്തിന് നല്‍കിയിരുന്ന എല്ലാ നിയമസഹായങ്ങളും പിതാവ് ശേഖര്‍ പിന്‍‌വലിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments