Webdunia - Bharat's app for daily news and videos

Install App

വിധി കേട്ടതോടെ കൈകൂപ്പി പൊട്ടിക്കരഞ്ഞു, തറയിലിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു - നിങ്ങള്‍ വിഐപി അല്ലെന്ന് ജഡ്‌ജി

വിധി കേട്ടതോടെ കൈകൂപ്പി പൊട്ടിക്കരഞ്ഞു, തറയിലിരുന്ന ഗുര്‍മീതിനെ പൊലീസുകാര്‍ വലിച്ചിഴച്ചു

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (16:58 IST)
മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതി മുറിക്കുള്ളില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

സിബിഐ ജഡ്ജി ജഗ്ദീപ് സിംഗും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും അടക്കം ഒമ്പത് പേര്‍ മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.

വിധി പറയാന്‍ പോകുകയാണെന്നും അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നും ജഡ്ജി ചോദിച്ചതിന് പിന്നാലെ  ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്ന് കൂപ്പുകൈകളോടെ ആള്‍ദൈവം ആ‍വശ്യപ്പെട്ടുവെങ്കിലും ജഡ്ജി ജഗ്ദീപ് സിംഗ് അവഗണിക്കുകയായിരുന്നു.

പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ പറഞ്ഞതോടെ ഗുര്‍മീത് നിലവിളിയോടെ തറയിലിരുന്നു. കോടതിമുറിയിൽനിന്നും വീണ്ടും ജയിലിലേക്കു മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവിടെ നിന്നും പൊകില്ല എന്ന നിലപാടിലായിരുന്നു ഗുര്‍മീത്‍. ഇതിനിടെ  നിങ്ങള്‍ ഇവിടെ വിഐപി അല്ലെന്ന് ജഡ്‌ജി വ്യക്തമാക്കി.

ബഹളം വയ്‌ക്കരുതെന്നും ബലം പ്രയോഗിക്കാന്‍ മടിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഗുര്‍മീതിന് മുന്നറിയിപ്പു നൽകി. തുടര്‍ന്ന് തറയിലിരുന്ന ഗുർമീതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചഴച്ച് ജയിലിലെ പ്രത്യേക സെല്ലിലേക്ക് നീക്കുകയായിരുന്നു.

ജയിലിന് ചുറ്റുമായി അഞ്ച് സംരക്ഷണ വലയങ്ങളാണ് സുരക്ഷാ സേനകള്‍ ഒരുക്കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments