ഗൗരി ലങ്കേഷ് വധം; കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി - അന്വേഷണം തൃപ്തികരം

ഗൗരി ലങ്കേഷ് വധം; കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (16:14 IST)
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ലഭിച്ച വിവരങ്ങളോ, പ്രതിയെ കുറിച്ചുള്ള സൂചനയോ ഇപ്പോൾ പുറത്ത് വിടാനാകില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷണം വഴിമുട്ടിയെന്ന ആരോപണം ശക്തമായതോടെയാണ് കൊലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞത്. അതേസമയം, പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.

സംഘപരിവാര്‍ ഭീഷണിയുള്ള സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തെ കർണാടക സർക്കാർ ശനിയാഴ്ച വിപുലീകരിച്ചിരുന്നു. രണ്ട് ഇൻസ്പെക്ടർമാരടക്കം 44 പേരെ പുതിയതായി ഉൾപ്പെടുത്തി. ഇതോടെ 65 അംഗ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.എസ്.എം.ഇകൾക്ക് പ്രവർത്തന മൂലധനം എളുപ്പത്തിൽ ലഭ്യമാക്കാൻ കേരളത്തിൽ സാന്നിധ്യം ശക്തമാക്കി എംവൺഎക്സ്ചേഞ്ച്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗ്യാസ് ചോർച്ചയെന്ന് സംശയം

സ്വന്തം പാർട്ടിക്കാരടക്കം കൂറുമാറി, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസായി, ട്രംപിന് തിരിച്ചടി

ആവശ്യങ്ങൾ അംഗീകരിക്കണം, അല്ലെങ്കിൽ പ്രധാനൊപ്പം പ്രധാനമന്ത്രിയും തെറിക്കും, ഉറച്ച നിലപാടിൽ സിജെപി, നാളെ ഉച്ചവരെ സമയം ചോദിച്ച് കേന്ദ്രം

വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം, രാജ്യസഭയിൽ ബില്ലുമായി അമിത് ഷാ

അടുത്ത ലേഖനം
Show comments